September 7, 2024
#Premium #Top News

എന്താണ് ഇസ്രായേലിന്റെ പുതിയ രഹസ്യ ആയുധം ‘സ്‌പോഞ്ച് ബോംബുകള്‍’

ന്യൂഡല്‍ഹി: ഗാസ മുനമ്പിലേക്കുള്ള ഇസ്രായേലിന്റെ പൂര്‍ണ്ണമായ അധിനിവേശത്തിന് മുന്നോടിയായി, ഗാസ മുനമ്പിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ് ഇസ്രയേല്‍. വ്യോമസേന ഹമാസിന്റെ തുരങ്കങ്ങളിലും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലും വ്യാപകമായ ആക്രമണം നടത്തുകയും ചെയ്തിരുന്നു.

ഹമാസ് അംഗങ്ങള്‍ ഇസ്രായേലി പട്ടണങ്ങള്‍ ആക്രമിക്കുകയും 1,400-ലധികം ആളുകളെ കൊലപ്പെടുത്തുകയും ചെയ്ത ഇരുണ്ട ദിവസങ്ങള്‍ക്ക് ശേഷം, തങ്ങളുടെ കരസേന തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണെന്ന് ഒരു ടെലിവിഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇസ്രായേലിന്റെ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.

വടക്കന്‍ ഗാസയിലെ 150 ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ തങ്ങളുടെ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പറഞ്ഞു. ആക്രമണം നടത്തിയ സ്ഥലങ്ങളില്‍ ഭീകര തുരങ്കങ്ങള്‍, ഭൂഗര്‍ഭ പോരാട്ട സ്ഥലങ്ങള്‍, അധിക ഭൂഗര്‍ഭ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് ഇസ്രായേലി സൈനിക പ്രസ്താവനയില്‍ പറയുന്നു. കൂടാതെ, നിരവധി ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടു, പ്രസ്താവന കൂട്ടിച്ചേര്‍ത്തു. എന്നിരുന്നാലും, നൂറുകണക്കിന് കിലോമീറ്റര്‍ നീളവും 80 മീറ്റര്‍ വരെ ആഴവുമുള്ളതായി പറയപ്പെടുന്ന വിപുലമായ ഹമാസ് തുരങ്ക ശൃംഖല ഇസ്രായേലിന് ഏറ്റവും വലിയ വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ നേരിടാന്‍ ഇസ്രായേല്‍ സേന ‘സ്‌പോഞ്ച് ബോംബുകള്‍’ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്.

എന്താണ് ‘സ്‌പോഞ്ച് ബോംബുകള്‍’?

 

 

ഇസ്രായേലിന്റെ ‘പുതിയ രഹസ്യ ആയുധമാണ്’, ‘സ്‌പോഞ്ച് ബോംബ്’ എന്ന് വിളിക്കപ്പെടുന്നത് ഒരുതരം രാസ ഗ്രനേഡാണ്. ഇതില്‍ സ്ഫോടക വസ്തുക്കളൊന്നും അടങ്ങിയിട്ടില്ലെങ്കിലും വിടവുകള്‍ അല്ലെങ്കില്‍ തുരങ്കത്തിന്റെ പ്രവേശന കവാടങ്ങള്‍ അടയ്ക്കുന്നതിന് ഇത് ഉപയോഗിക്കാം. അതായത് പതപോലെ പൊങ്ങിവന്ന് അത് കട്ടിയുള്ളതായി മാറി തുരങ്കകവാടത്തില്‍ നിന്ന് ആര്‍ക്കും പുറത്തുപോകാനാവാത്ത വിധം പൂട്ടിക്കളയും. അതുകൊണ്ടാണ് സ്‌പോഞ്ച് ബോംബ് എന്ന് വിളിക്കുന്നത്.

രണ്ട് വ്യത്യസ്ത ദ്രാവകങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ പ്ലാസ്റ്റിക് ബാഗുകളാണ് സ്‌പോഞ്ച് ബോംബുകള്‍. ലോഹതടസം ഉപയോഗിച്ചാണ് ഇരുദ്രാവകങ്ങളെയും വേര്‍തിരിക്കുന്നത്. സ്‌ഫോടനം നടക്കുന്നതോടെ ഈ ലോഹതടസം മാറി ദ്രാവകങ്ങള്‍ തമ്മില്‍ കലരുന്നു. ഇതോടെ പത പുറത്തേക്ക് വര്‍ഷിക്കുകയും കാഠിന്യമുള്ളതാകുകയും ചെയ്യുന്നു. അതീവ അപകടകാരിയാണ് സ്‌പോഞ്ച് ബോംബ്.

Also Read; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വന്‍ പ്രതിഷേധം

നേരത്തെ 2021-ല്‍, ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഗാസ അതിര്‍ത്തിക്കടുത്തുള്ള ഒരു മോക്ക് ടണല്‍ സംവിധാനത്തില്‍ അഭ്യാസത്തിനിടെ ഈ ഉപകരണങ്ങള്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *