#kerala #Top News

സോളാര്‍: മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ആരോപണം തള്ളി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വീട്ടില്‍ സോളാര്‍ സ്ഥാപിച്ചിട്ടും അമിത ബില്‍ ലഭിച്ചെന്നും കെ.എസ്.ഇ.ബി കാട്ടുകള്ളന്മാരാണെന്നുമുള്ള മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ആരോപണത്തില്‍ വിശദീകരണവുമായി കെ.എസ്.ഇ.ബി. ഉപയോഗിച്ച വൈദ്യുതിക്കുള്ള ബില്ലേ നല്‍കിയിട്ടുള്ളു.

Also Read ;മൂന്ന് വര്‍ഷ ബിരുദം ഇനി രണ്ടരവര്‍ഷത്തില്‍ പൂര്‍ത്തിയാക്കാം

അഞ്ച് കിലോവാട്ട് ശേഷിയുള്ള ഓണ്‍ഗ്രിഡ് സൗരോര്‍ജ നിലയമാണ് അവര്‍ സ്ഥാപിച്ചിട്ടുള്ളത്. ഏപ്രിലില്‍ 557 യൂനിറ്റാണ് ഉല്‍പാദിപ്പിച്ചത്. തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂനിറ്റ് ഗ്രിഡിലേക്ക് നല്‍കി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ -399 യൂനിറ്റ്, വൈകിട്ട് ആറുമുതല്‍ രാത്രി 10 വരെയുള്ള പിക്ക് മണിക്കൂറില്‍ -247 യൂനിറ്റ്, രാത്രി 10 മുതല്‍ രാവിലെ ആറു വരെയുള്ള ഓഫ് പിക്ക് മണിക്കൂറുകളില്‍ 636 യൂനിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂനിറ്റായിരുന്നു.

ആകെ ഉപയോഗിച്ച വൈദ്യുതിയില്‍നിന്ന് ഗ്രിഡിലേക്ക് നല്‍കിയ യൂനിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിയാണ് കെ.എസ്.ഇ.ബി ബില്‍ ചെയ്യുക. അതായത് 1282ല്‍നിന്ന് 290 കുറച്ച് 992 യൂനിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്. ഓണ്‍ഗ്രിഡ് സംവിധാനത്തേക്കാള്‍ മെച്ചമാണ് ബാറ്ററിയില്‍ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാനാവുന്ന ഓഫ് ഗ്രിഡ് സംവിധാനമെന്ന വാദം വിചിത്രമാണന്നും കെ.എസ്.ഇ.ബി അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *