#kerala #Politics #Top Four

‘ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ പത്മജക്ക് പുറത്തിറങ്ങി നടക്കാനാവില്ല ‘; ബിജെപിയിലേക്ക് പോകുമെന്ന ആരോപണത്തില്‍ മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ ചോദ്യത്തിന് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നിലവിലെ കാസര്‍ഗോഡ് മണ്ഡലം സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ബിജെപിയിലേക്ക് വരുമെന്ന പത്മജയുടെ പ്രസ്താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് പത്മജയ്ക്ക കടുത്ത ഭാഷയില്‍ തന്നെ മറുപടി കൊടുത്തതും. എനിക്കൊരു അച്ഛന്‍ ഉണ്ട് അദ്ദേഹത്തിന്റെ പേര് കരുണാകരന്‍ അല്ലെന്നും ഉണ്ണിത്താന്‍ പറയുകയുണ്ടായി. മരിക്കുന്നതു വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.അത് ഇനി പാര്‍ട്ടി ഒന്നും തന്നില്ലെങ്കിലും പാര്‍ട്ടിയില്‍ തന്നെ ഉണ്ടാകും. 65 വയസ് വരെ ജീവിച്ചത് കോണ്‍ഗ്രസ്‌കാരനായിട്ടാണ്. ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആകുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

Also Read ; ഇ പി , ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച പിണറായി വിജയന്‍ അറിയാതെ നടക്കില്ല : കെ സി വേണുഗോപാല്‍

കൂടാതെ പത്മജയെ കുറിച്ച തനിക്കും ചിലത് പറയാനുണ്ടെന്നും അത് പറഞ്ഞു തുടങ്ങിയാല്‍ പത്മജക്ക് പിന്നെ പുറത്തിറങ്ങി നടക്കാന്‍ സാധിക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. 1973 മുതലുള്ള ചരിത്രം പറയാനുണ്ട് അതെല്ലാം വിളിച്ചു പറയുമെന്നും പത്മജയെ ഒരു പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു. അതിന്റെ സ്ഥലവും സമയവും പത്മജക്ക് തീരുമാനിക്കാമെന്നും ഉണ്ണിത്താന്‍ അറിയിച്ചു.

Also Read ; പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ച്ച : ഇ പിയുടെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും

എന്നാല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരൊക്കെയായി ചര്‍ച്ച നടത്തി എന്ന് തനിക്കറിയാമെന്ന് പത്മജ വേണുഗോപാല്‍ ആരോപിച്ചിരുന്നു. ‘എന്റെ ചെറുപ്പം മുതലേ വീട്ടില്‍ വരുന്ന ആളാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇപ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിയില്‍ പഴയ കറുത്ത കുറി കാണുന്നില്ല. കാസര്‍ഗോഡ് എത്തിയപ്പോള്‍ പേരും മാറ്റിയെന്നാണ് കേട്ടത്’ പത്മജ ഉണ്ണിത്താനെ പരിഹസിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം, ബിജെപിയിലേക്ക് കൂടുതല്‍ ഇടത്-കോണ്‍ഗ്രസ് നേതാക്കള്‍ വൈകാതെ എത്തിച്ചേരും എന്ന കെ സുരേന്ദ്രന്റെ ഉള്‍പ്പെടെ പ്രസ്താവനയ്ക്ക് ഇടയിലാണ് ഇത്തരം വിവാദങ്ങള്‍ എന്നതാണ് ശ്രദ്ധേയം. അതൃപ്തി ഉള്ള നിരവധി നേതാക്കളുമായി തങ്ങള്‍ ചര്‍ച്ച നടത്തിയെന്നും അതില്‍ ഒരുപാട് പേര്‍ പാര്‍ട്ടി വിട്ട് വൈകാതെ ബിജെപിയിലേക്ക് വരുമെന്നും പ്രതീക്ഷിക്കാത്ത ആളുകളും അതില്‍ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *