സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ തലമുടി മുറിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് ചിറ്റാരിക്കാലിലെ സ്‌കൂളില്‍ ദലിത് വിദ്യാര്‍ഥിയുടെ മുടി പ്രധാനാധ്യാപിക സ്‌കൂളില്‍ വച്ച് മുറിച്ചതില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ചിറ്റാരിക്കല്‍ എസ്.എച്ച്.ഒ, കാസര്‍കോട് ഡി.ഡി.ഇ എന്നിവരോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കാസര്‍കോട് ചിറ്റാരിക്കല്‍ കോട്ടമല മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ദുരനുഭവം നേരിട്ടത്. പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ പ്രധാനാധ്യാപികയായ ഷേര്‍ളി ജോസഫ് ഒളിവില്‍ പോയിരുന്നു. കേസിന്റെ അന്വേഷണ ചുമതല കാസര്‍കോട് സ്‌പെഷല്‍ മൊബൈല്‍ സ്‌ക്വാഡ് ഡിവൈഎസ്പി എ.സതീഷ്‌കുമാറിനാണ്.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
കഴിഞ്ഞ 19 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് പ്രധാനാധ്യാപിക സ്‌കൂള്‍ അസംബ്ലിക്കിടെ അഞ്ചാം ക്ലാസുകാരനെ സ്റ്റാഫ് മുറിയുടെ സമീപത്തേക്ക് കൊണ്ടു പോയി കത്രിക ഉപയോഗിച്ച് ബലമായി മുടി മുറിച്ചെന്നാണ് പരാതി. സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
Also Read; അധ്യാപകന് വിദ്യാര്‍ത്ഥിയുടെ ക്രൂരമര്‍ദ്ദനം: അധ്യാപകന്റെ കൈക്കുഴ വേര്‍പെട്ടു