കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു ; ആശങ്കയുടെ 6 മണിക്കൂര്‍, ഒടുവില്‍ ആശ്വാസം

കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു. രാത്രി 11 മണിയോടെയാണ് ടാങ്കര്‍ മറിഞ്ഞത്. ഇരുമ്പനം ബിപിസിഎല്‍ പ്ലാന്റില്‍ നിന്നും ഗുജറാത്തിലേക്ക് പോയ ടാങ്കര്‍ ലോറിയാണ് കളമശ്ശേരി ടിവിഎസ് കവലയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. തുടര്‍ന്ന് വാഹനം ഉയര്‍ത്തുന്നതിടയിലാണ് വാഹനത്തില്‍ നിന്നും ഇന്ധനം ചോരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇത് കൂടുതല്‍ ആശങ്കയ്ക്കിടയാക്കി. 18 ടണ്‍ പ്രൊപിലീന്‍ ഗ്യാസാണ് ലോറിയില്‍ ഉണ്ടായിരുന്നത്.അപകടം നടന്നയുടന്‍ തന്നെ കളമശ്ശേരി പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തി ബിപിസിഎല്ലുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
Also Read ; നടന്‍ മേഘനാഥന്‍ അന്തരിച്ചു
രാത്രി ഒരു മണിയോടെ ബിപിസിഎല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സിബിള്‍ ടീം സ്ഥലത്തെത്തി. ലീക്കേജ് ഇല്ലെന്ന് ആദ്യഘട്ടത്തില്‍ ഉറപ്പ് വരുത്തിയ ശേഷം ടാങ്കര്‍ ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങി. എന്നാല്‍ നാല് മണിയോടെ വാതകചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ആശങ്ക പടര്‍ന്നു. തുടര്‍ന്ന് ബിപിസിഎല്‍ ടെക്‌നിക്കല്‍ ടീമും ഫയര്‍ഫോഴ്‌സും എത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചതോടെ അഞ്ച് മണിയോടെ ലോറി ഉയര്‍ത്തി ഗതാഗതം പുനഃസ്ഥാപിച്ചു. തൃശൂരില്‍ നിന്നുള്ള ക്യാബിന്‍ ലോറി എത്തിച്ച് കളമശ്ശേരിയില്‍ നിന്ന് ടാങ്കര്‍ ലോറി കൊണ്ടുപോകും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..