#Crime #Top Four

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കം : കണ്ടക്ടറുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

തൃശൂര്‍: ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷികള്‍. 3 രൂപാ കുറഞ്ഞതിനാണ് വയോധികനെ ബസ്സില്‍ നിന്ന് തള്ളിയിട്ടതെന്നും പോലീസ് കണ്ടെത്തി. തള്ളിയിട്ട ശേഷവും കണ്ടക്ടര്‍ വയോധികനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ലെന്നും ബസില്‍ നിന്ന് ഇറങ്ങിവന്നശേഷം വീണ്ടും താഴേക്കിട്ടുവെന്നും ആ വീഴ്ചയിലാണ് ബോധം പോയതെന്നും ദൃക്‌സാക്ഷികളായ പ്രവീണ്‍, പുരുഷന്‍ എന്നിവര്‍ പറഞ്ഞു. കണ്ടക്ടറുടേത് ക്രൂരമായ പ്രവര്‍ത്തിയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

Also Read ; ഡല്‍ഹി മദ്യനയ അഴിമതി കേസ് : ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് മനീഷ് സിസോദിയ

ഹൃദ്രോഗിയായ കരുവന്നൂര്‍ എട്ടുമന മുറ്റിച്ചൂര്‍ പവിത്രനാണ്(68) ബസ് കണ്ടക്ടറില്‍ നിന്നും മര്‍ദനമേറ്റത്. സാരമായി പരുക്കേറ്റ പവിത്രന്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലെ സിസിയുവില്‍ ചികിത്സയിലായിരുന്നു. ബംഗ്ലാവ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനുവേണ്ടി കരുവന്നൂര്‍ രാജ സ്റ്റോപ്പില്‍ നിന്നുമാണ് പവിത്രന്‍ ബസില്‍ കയറിയത്. 10 രൂപ നല്‍കിയപ്പോള്‍ ടിക്കറ്റ് 13 രൂപയാണെന്നു പറഞ്ഞതോടെ കയ്യില്‍ ആകെയുണ്ടായിരുന്ന 500 രൂപ നോട്ട് നല്‍കിയതാണു കണ്ടക്ടറെ പ്രകോപിതനാക്കിയത്. പിന്നീടു ബാക്കി നല്‍കിയ തുകയില്‍ കുറവു കണ്ട് അത് ചോദ്യം ചെയ്തതോടെയാണ് വാക്കേറ്റമുണ്ടായത്.

Join with metropost  : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കണ്ടക്ടറുടെ ക്രൂരതയില്‍ പവിത്രന്റെ കഴുത്തിലെ എല്ലു പൊട്ടിയതായും തലയില്‍ ആറു തുന്നലിടേണ്ടിവന്നിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഇറങ്ങേണ്ടിടത്തു നിര്‍ത്താതിരുന്ന ബസ് തൊട്ടടുത്ത സ്റ്റോപ്പിലെത്തിയപ്പോള്‍ കണ്ടക്ടര്‍ പവിത്രനെ ചവിട്ടി താഴെയിടുകയായിരുന്നെന്നും അതിനാല്‍ റോഡില്‍ തലയിടിച്ചാണു വീണതെന്നും പിന്നാലെ പുറത്തിറങ്ങിയ കണ്ടക്ടര്‍ തല പിടിച്ചു കല്ലില്‍ ഇടിക്കുകയും മര്‍ദനം തുടരുകയും ചെയ്തതായും സഹയാത്രികരും പറഞ്ഞിരുന്നു.

Leave a comment

Your email address will not be published. Required fields are marked *