ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പടിയിറക്കം ഇന്ന്; ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം രാത്രി 7ന്
![](https://metropostkerala.com/wp-content/uploads/2024/06/2-4.jpg)
ഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇന്ന് വിരമിക്കും. കുവൈത്തിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരമാണ് ഛേത്രിയുടെ അവസാന അന്താരാഷ്ട്ര മത്സരം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുന്നത്. കോരിത്തരിപ്പിച്ച, കയ്യടിപ്പിച്ച, ആര്‍ത്തുവിളിപ്പിച്ച 19 വര്‍ഷങ്ങളില്‍ അയാള്‍ സ്വന്തമാക്കിയ ഒരുപിടി റെക്കോര്‍ഡുകളുമായാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ പടിയിറക്കം.
Also Read ; കേന്ദ്ര മന്ത്രിസഭയില്‍ ആരൊക്കെ ? സത്യപ്രതിജ്ഞ ശനിയാഴ്ച ; തലപുകഞ്ഞ് മോദി, ടിഡിപി ജെഡിയു അനുനയം പ്രധാനം
അവസാന അന്താരാഷ്ട്ര മത്സരത്തിനായി ബൂട്ടണിയുമ്പോള്‍ ആരാധക കണ്ണുകളെല്ലാം ഇന്നാ ഇതിഹാസതാരത്തിന് ചുറ്റുമാണ്. 2005ല്‍ പാകിസ്താനെതിരെ ബൂട്ട് കെട്ടിയാണ് സുനില്‍ ഛേത്രി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 150 മത്സരങ്ങളില്‍ നിന്നും 94 ഗോളുകള്‍ നേടി. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ ലിസ്റ്റില്‍ നാലാമനാണ് ഛേത്രി. ഇപ്പോഴും കളിക്കളത്തിലുള്ളവരിലുടെ പട്ടികയില്‍ മൂന്നാമന്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഗോള്‍ വേട്ടയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസിയ്ക്കും തൊട്ടുപിന്നിലാണ് സുനില്‍ ഛേത്രിയുടെ സ്ഥാനം. രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും ഏറ്റവും കൂടുതല്‍ തവണ ക്യാപ്റ്റന്‍സി ബാന്‍ഡ് അണിഞ്ഞ കളിക്കാരനും ഛേത്രി തന്നെ. മേയ് 16-നാണ് സുനില്‍ ഛേത്രി വിരമിക്കല്‍ പ്രഖ്യാപിച്ചത്.