കാഞ്ഞങ്ങാട്ട് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ നിര്‍ണായകമായി സിസിടിവി ദൃശ്യങ്ങള്‍
![](https://metropostkerala.com/wp-content/uploads/2024/05/molestatedcase-991x564.jpg)
കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ട് പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് ആഭരണം കവര്‍ന്ന കേസിലെ പ്രതിയെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍. കുടക് സ്വദേശി സലീമിനെയാണ് സിസിടിവി ദൃശ്യങ്ങളിലുടെ തിരിച്ചറിഞ്ഞത്. രേഖാചിത്രവും സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തു നടന്ന മോഷണവുമായി ബന്ധപ്പെട്ട് സലീമിന്റെ രേഖാചിത്രം പൊലീസ് വരച്ചിരുന്നു.
Also Read ; മുഖ്യമന്ത്രിയുടെ വിദേശയാത്ര സ്വന്തം ചെലവില്‍ ; യാത്ര 12 ദിവസം, ഖജനാവില്‍ നിന്നും പണം മുടക്കിയിട്ടില്ല
രണ്ടു കേസുകളിലും ഇയാള്‍ ഒരേ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കരുതുന്ന സമയത്ത് കുട്ടിയുടെ വീടിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവിയിലും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.സംഭവ ശേഷം ഒളിവില്‍പ്പോയ പ്രതിക്കായി പൊലീസ് കര്‍ണാടകയില്‍ അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിജീവിതയായ കുട്ടിയുടെ വീടിന് സമീപം താമസിക്കുകയാണ് ഇയാളും കുടുംബവും. നേരത്തെയും ഇയാള്‍ പോക്‌സോ കേസില്‍ പ്രതിയാണ്. ബന്ധുവായ പെണ്‍കുട്ടിയെ ആദൂര്‍ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ കര്‍ണാടകയിലെ കുടക്, സുള്ള്യ പൊലീസ് സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി കേസുകളും നിലവിലുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം