പെണ്‍കുട്ടിക്കായി അന്വേഷണം പുരോഗമിക്കുന്നു ; നിര്‍ണായകമായി ഫോട്ടോ

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ ഐശ്വര്യയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 18ാം തിയതി രാവിലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരുചക്രവാഹനത്തില്‍ പോയതിന്റെ ഫോട്ടോ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് റെയില്‍വേ സ്‌റ്റേഷനുകള്‍ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. അതേസമയം കാണാതാവുന്നതിന് തലേദിവസം പെണ്‍കുട്ടിയെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ പേരില്‍ വഴക്കു പറഞ്ഞിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ ഷീജ പോലീസിനോട് പറഞ്ഞു.
Also Read ; എല്‍ഡിഎഫിന്റെ പരസ്യം ബിജെപിയെ ജയിപ്പിക്കാന്‍, ജനങ്ങളെ ചേരിതിരിക്കാനുള്ള ശ്രമമാണിത് : പി കെ കുഞ്ഞാലിക്കുട്ടി
ആലപ്പാട് കുഴിത്തുറ സ്വദേശിയാണ് ഐശ്വര്യ അനില്‍. 18ാം തിയതി രാവിലെ മുതലാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. അന്നേ ദിവസം 11 മണി മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു. പോലീസില്‍ പരാതി നല്‍കിയിട്ടും കുട്ടിയെ കുറിച്ച് വിവരമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്‍ട്രന്‍സ് കോച്ചിംഗ് സ്ഥാപനത്തില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായിട്ടാണ് ഐശ്വര്യ പഠിക്കുന്നത്. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ല കുട്ടിക്കെന്ന് കുടുംബം പറയുന്നു. സുഹൃത്തുക്കളും വളരെ കുറവാണ്.
എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കൊല്ലത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ലൊക്കേഷന്‍ ലഭിച്ചതെന്ന് പോലീസ് പറയുന്നു. ഇവയെല്ലാം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളടക്കം പരിശോധിച്ച് അന്വേഷണം നടത്തുന്നതായി പോലീസ് വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..