#kerala #Politics #Top Four

ബാങ്കിന് തെറ്റ് പറ്റി : ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഒരു കോടിരൂപയില്‍ പാര്‍ട്ടി വിശദീകരണം

തിരുവനന്തപുരം:  സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായനികുതി വകുപ്പ് പിടിച്ചെടുത്ത സംഭവത്തില്‍ വിശദീകരണവുമായി പാര്‍ട്ടി.ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പിഴവാണെന്നാണ് പാര്‍ട്ടി പറഞ്ഞത്. ബാങ്ക് പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാണെന്നാണ് പാര്‍ട്ടി വിശദീകരിക്കുന്നത്. അക്കൗണ്ടിലെ പാര്‍ട്ടി പണമെല്ലാം നിയമാനുസൃതമാണ്.ഒരു കോടി പിന്‍വലിച്ചത് തെരഞ്ഞെടുപ്പ് ആവശ്യത്തിനായാണ്.എന്നാല്‍ പിന്‍വലിച്ച പണം ചെലവാക്കരുതെന്നാണ് ഐടി വകുപ്പ് പറഞ്ഞത് പക്ഷേ അങ്ങനെ ചെലവാക്കരുതെന്ന് പറയാന്‍ ഐടി വകുപ്പിന് എന്തധികാരമാണുള്ളതെന്നും, ഐടി വകുപ്പിന്റേത് തെറ്റായ നടപടിയാണെന്നും, കോലാഹലം ഉണ്ടാകാതിരിക്കാനാണ് മിണ്ടാതിരുന്നതെന്നും പാര്‍ട്ടി പറഞ്ഞു. ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന് പരാതി നല്‍കിയിരുന്നു. വീഴ്ച സമ്മതിച്ച് ഏപ്രില്‍ 18 ന് ബാങ്ക് മറുപടി നല്‍കിയിരുന്നുവെന്നും പാര്‍ട്ടി വിശദീകരിച്ചു.

Also Read ; കോണ്‍ഗ്രസിനെ വെട്ടിലാക്കി വീണ്ടും രാജി : മുന്‍ എംഎല്‍എമാരായ നീരജ് ബസോയ, നസീബ് സിംഗ് എന്നിവരാണ് രാജിവെച്ചത്
സിപിഐഎമ്മിനെ മനപൂര്‍വം വേട്ടയാടുകയാണെന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് ആരോപിച്ചത്. പാര്‍ട്ടി അംഗങ്ങളാണ് പാര്‍ട്ടിയുടെ സ്രോതസതെന്നും അക്കൗണ്ടുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എം എം വര്‍ഗീസ് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സിപിഐഎമ്മിനെ വേട്ടയാടുന്നു. നിയമപരമായും രാഷ്ട്രീയമായും ഇതിനെ നേരിടും. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും എം എം വര്‍ഗീസ് പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *