#india #International #Top Four

കാനില്‍ ചരിത്രംക്കുറിച്ച് ഇന്ത്യ ; അഭിമാന നേട്ടത്തിന് പിറകില്‍ മലയാളികള്‍ ഉള്‍പ്പെടുന്ന പെണ്‍കൂട്ട്

സിനിമാമേഖലയില്‍ ഓസ്‌കാര്‍ പുരസ്‌കാരം കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം കരസ്ഥമാക്കി പായല്‍ കപാഡിയ എഴുതി സംവിധാനം ചെയ്ത ആദ്യ ചിത്രം ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ‘. ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്.കാന്‍ ചലച്ചിത്രോത്സവത്തില്‍ മലയാളി തിളക്കം.മലയാളത്തിന്റെ പ്രിയ നായികമാരായ കനി കുസൃതിയും ദിവ്യ പ്രഭയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ് ഇന്ത്യന്‍ സിനിമാ മേഖലയില്‍ നിന്ന് ലഭിക്കുന്നത്.

Also Read ; 5615 തസ്തികകള്‍ വെട്ടിക്കുറക്കാന്‍ കെഎസ്ഇബി ; ബോര്‍ഡിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും

ചരിത്രത്തിലെ തന്നെ വളരെ പ്രാധാന്യമുള്ള ഈ സമയത്ത് എന്റെ രാജ്യത്ത് നിന്ന് ഉറച്ച ശബ്ദം കേള്‍ക്കുന്നു. കാനില്‍ ഗ്രാന്‍ഡ് പ്രീ ബഹുമതി ആദ്യമായി സ്വന്തമാക്കുന്ന ഒരു സ്വതന്ത്ര ഇന്ത്യന്‍ സിനിമ ഇതാ. ഈ നേട്ടത്തില്‍ നമുക്ക് ഒരുമിച്ച് എഴുന്നേറ്റ് നിന്ന് കയ്യടിക്കാം. ഇന്ത്യന്‍ സിനിമയുടെ സുവര്‍ണ നേട്ടമാണിത്. ഇത് ഇനിയും സംഭവിച്ചേക്കാം. പക്ഷെ പായല്‍ കപാഡിയയുടെ ശ്രദ്ധേയമായ നേട്ടം പോലെ ഒരു ഇംപാക്ട് ഉണ്ടാകില്ല. ‘ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച സിനിമയുടെ എല്ലാ ടീമിനും എന്റെ സ്‌നേഹവും അഭിനന്ദനങ്ങളും, വാട്ട് എ മൊമന്റ്’ അദിതി റവു ഹൈദരി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സംവിധായനും കൊറിയോ ഗ്രാഫറുമായ ഫറാ ഖാന്‍ അദിതിയുടെ പോസ്റ്റിന് പ്രതികരിച്ചത് ഇങ്ങനെ, ‘പായലിനും സിനിമയുടെ എല്ലാ ടീമിനും അഭിനന്ദനങ്ങള്‍. ഇത് ശരിക്കും അവിശ്വസനീയമായ മുഹൂര്‍ത്തമാണ്’.

ടൊവിനോ തോമസിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്, ‘ വാവ് ഇന്ത്യന്‍ സിനിമയ്ക്ക് ഇത് അവിശ്വസനീയമായ നിമിഷം. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് ചരിത്രം കുറിച്ചുകൊണ്ട് കാനില്‍ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി’. കനി കുസൃതിയെയും ദിവ്യ പ്രഭയെയും പായല്‍ കാപാഡിയെയും ടാഗ് ചെയ്തുകൊണ്ടാണ് താരം പോസ്റ്റ് പങ്കുവെച്ചത്. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും കാനിലെ താരങ്ങളുടെ ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

എഴുത്തുകാരനും ഹാസ്യതാരവുമായ വരുണ്‍ ഗ്രോവറും പായല്‍ കപാഡിയക്ക് ആശംസയറിയിച്ചു. ‘ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേളയില്‍ രണ്ടാമത്തെ ഉയര്‍ന്ന ബഹുമതി നേടിയിരിക്കുന്നു. കാനിലെ വേദിയില്‍ നാല് ഇന്ത്യന്‍ സ്ത്രീകളെ ഇങ്ങനെ കാണുന്നത് മാജിക്കലായി തോന്നുന്നു. കലയിലും ജീവിതത്തിലും അഭിപ്രായങ്ങള്‍ തിരഞ്ഞെടുക്കുക കഠിനമാണ്. എന്നാല്‍ ചിലപ്പോള്‍ അത് മാന്ത്രികത സൃഷ്ടിക്കുന്നു,’

ഈ നേട്ടം തനിക്ക് അവിശ്വസനീയമായി തോന്നുവെന്നും അനുഗ്രഹീതമായ നിമിഷമായി തോന്നുന്നുവെന്നുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ബ്രൂട്ട് ഇന്ത്യയോട് പ്രതികരിച്ചത്. മൂന്ന് വര്‍ഷം മുന്‍പുള്ള കാന്‍ ചലച്ചിത്ര മേളയില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം ലഭിച്ചത് പായലിന്റെ ‘എ നൈറ്റ് ഓഫ് നോയിങ്ങ് നത്തിങ്ങ്’നാണ്.

Leave a comment

Your email address will not be published. Required fields are marked *