ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിലും ഒഡീഷയില്‍ ബിജെപിക്ക് മേല്‍കൈ, മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് തിരിച്ചടി
![](https://metropostkerala.com/wp-content/uploads/2024/06/4-1-991x564.jpg)
ഒഡീഷ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഒഡീശയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിന് തിരിച്ചടി.ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ 74 സീറ്റില്‍ ബിജെപി മുന്നിലാണ്. 46 സീറ്റുകളാണ് ബിജെഡിക്കുള്ളത്. സിപിഐഎം, ജെഎംഎം ഓരോ സീറ്റിലും കോണ്‍ഗ്രസ് 10 സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് ഒഡീഷ.
Also Read ; തമിഴ്‌നാട്ടില്‍ കാലിടറി എന്‍ഡിഎ ; ഇന്‍ഡ്യാ സഖ്യം മുന്നില്‍
ഒഡീഷയില്‍ നാല് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രധാനമായും പോരാട്ടം നടന്നത് പഴയ ചങ്ങാതിമാരായ ബിജെപിയും ബിജെഡിയും തമ്മില്‍ തന്നെയായിരുന്നു. 21 ലോക്‌സഭാ മണ്ഡലങ്ങളുള്ള ഒഡീഷയില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരുവരുടെയും പോരാട്ടം. നവീന്‍ പട്‌നായിക്കിന്റെ വ്യക്തിപ്രഭാവത്തോട് കിടപിടിക്കാന്‍ ഒരാള്‍ ഇല്ലാത്തതിനാല്‍ പ്രധാനമന്ത്രി തന്നെ സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പോയി പ്രസംഗിക്കുന്ന കാഴ്ചകള്‍ ഒഡിഷയില്‍ കണ്ടിരുന്നു. നവീന്‍ പട്‌നായികിന്റെ സ്വീകാര്യതയ്ക്കെതിരെയും കൂടിയായിരുന്നു ബിജെപിയുടെ പ്രധാന മത്സരം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..