തൃശൂരില്‍ ഭിന്നശേഷിക്കാരന്റെ തട്ടുകടയിലേക്ക് ആടിന്റെ മാംസം തള്ളി സാമൂഹ്യവിരുദ്ധര്‍

തൃശൂര്‍: ഭിന്നശേഷിക്കാരന്‍ നടത്തുന്ന തട്ടുകടയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ് സാമൂഹ്യ വിരുദ്ധര്‍. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട കോലഴി സ്വപ്‌നഭൂമി നിവാസിയായ ചാരചട്ടി മനോജിന്റെ വിയ്യൂരിലുള്ള തട്ടുകടയിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യവിരുദ്ധര്‍ ചത്ത ആടിന്റെ മാംസം തള്ളിയത്.
Also Read; തുടരെ ബൈക്കപകടം; റോഡില്‍ വീഴുന്ന ആനപ്പിണ്ടം മൂന്നാം പാപ്പാന്‍ നീക്കണം : ഗുരുവായൂര്‍ ദേവസ്വം
മൂന്ന് വര്‍ഷം മുമ്പ് പെരിങ്ങാവിലെ ഒരു കെട്ടിടത്തിന്റെ പെയിന്റിങ് ജോലിക്കിടയില്‍ കെട്ടിടത്തില്‍നിന്ന് വീണ് അരയ്ക്കു താഴെ തളര്‍ന്ന് മനോജിന്റെയും കുടുംബത്തിന്റെയും ഏക വരുമാന മാര്‍ഗമാണ് ഈ തട്ടുകട. ബുധനാഴ്ച രാവിലെ തട്ടുകട തുറക്കാന്‍ ഭാര്യയോടൊപ്പം എത്തിയപ്പോഴാണ് കടയുടെ ഉള്ളിലേക്ക് മാലിന്യം തള്ളിയത് കണ്ടത്.
മനോജിന്റെ ചികിത്സയുടെ ഭാഗമായി വന്‍ സാമ്പത്തിക ബാധ്യതയിലാണ് കുടംബം. കോലഴി പള്ളിയിലെ വികാരിയായ ഫ്രാന്‍സിസ് വട്ടപ്പുള്ളിയാണ് തട്ടുകട ഇടാന്‍ ആവശ്യമായ പണവും സാധന സാമഗ്രികളും കുടുംബത്തിന് വാങ്ങി നല്‍കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് മാലിന്യം നീക്കം ചെയ്തത്. മാലിന്യം തള്ളിയതിന്റെ പേരില്‍ വിയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് മനോജുള്ളത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..