‘വാതിലില്‍ മുട്ടുന്ന വിദ്വാന്മാരെ ജനമറിയട്ടെ, സ്ക്രീനില്‍ തിളങ്ങുന്നവരുടെ യഥാര്‍ത്ഥ മുഖം ജനം മനസ്സിലാക്കട്ടെ’ : കെ മുരളീധരന്

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. റിപ്പോര്‍ട്ടില്‍ വേണ്ടത് ചര്‍ച്ചയല്ല മറിച്ച് ആക്ഷനാണ് വേണ്ടതെന്നാണ് മുരളീധരന് പറഞ്ഞത്. അതേസമയം നാലര വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.മന്ത്രി സജി ചെറിയാന്റേത് മുടന്തന്‍ ന്യായമാണെന്ന് പറഞ്ഞ മുരളീധരന് ഇരകള്‍ക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാല്‍ പോലീസിന് കേസെടുക്കാമെന്നും പറഞ്ഞു. വാതിലില്‍ മുട്ടുന്ന വിദ്വാന്മാരെ ജനമറിയട്ടെയെന്നും സ്ക്രീനില്‍ തിളങ്ങുന്നവരുടെ യഥാര്‍ത്ഥ മുഖം ജനം മനസ്സിലാക്കട്ടെയെന്നും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്തതിനാല്‍ നടിയുടെ അവസരം നഷ്ടമായിട്ടില്ലല്ലോ എന്നും കെ മുരളീധരന് ചോദിച്ചു.
സാങ്കേതികത്വം പറഞ്ഞ് കേസെടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിച്ചതിനാല്‍ മുഖ്യമന്ത്രി കുറ്റക്കാര്‍ക്കൊപ്പമാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്കിയ റിപ്പോര്‍ട്ടില്‍ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.