#india #Top Four

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അശ്ലീലരംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചു, എട്ട് വയസുകാരിയെ കൊന്ന് നദിയിലെറിഞ്ഞു, ചുരുളഴിച്ച് പോലീസ്

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ഥികളായ മൂന്ന് പ്രതികളും അശ്ലീല വീഡിയോകള്‍ കാണുന്നവരാണെന്നും ഇതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ ശ്രമിച്ചതാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. കേസില്‍ പ്രതികളിലൊരാളുടെ അച്ഛനെയും അമ്മാവനെയും കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം കൃഷ്ണ നദയില്‍ ഉപേക്ഷിച്ചതിനും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Also Read ; ‘അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, എനിക്ക് ഒരു വിഷമവുമില്ല’: ആസിഫ് അലി

ജൂലൈ ഏഴാം തീയതിയാണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളില്‍ രണ്ട് പേര്‍ക്ക് പന്ത്രണ്ട് വയസാണ് പ്രായം. ഒരാള്‍ക്ക് പതിമൂന്ന് വയസും. ഇവര്‍ യഥാക്രമം ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്നവരാണ്.


പാര്‍ക്കില്‍ കളിക്കാന്‍ പോയ എട്ടു വയസുകാരിയെ പ്രതികളായ ആണ്‍കുട്ടികള്‍ കളിക്കാനെന്ന വ്യാജേന ഒഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് മൂവരും പെണ്‍കുട്ടിയെ മാറി മാറി പീഡിപ്പിച്ചെന്നാണ് പോലീസ് ഭാഷ്യം. സംഭവം പുറത്തറിയാതിരിക്കാന്‍ ഇവര്‍ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് പ്രതികളിലൊരാള്‍ തന്റെ ബന്ധുക്കളെ വിവരമറിയിക്കുകയും പിതാവും അമ്മാവനുമെത്തി തെളിവ് നശിപ്പിക്കാന്‍ നീക്കം നടത്തുകയും ചെയ്തു. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മൃതദേഹം കണ്ടെടുക്കാനായിട്ടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *