#kerala #Top Four

ശബരിമല സ്വര്‍ണ തിരിമറി; ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കി എഫ്‌ഐആര്‍, തെറ്റ് ചെയ്തിട്ടില്ലെന്ന് മുന്‍ ദേവസ്വം കമ്മീഷണര്‍

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെ എട്ടാം പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എ പത്മകുമാര്‍ പ്രസിഡന്റായ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിയാക്കിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് കല്‍പേഷ് എന്ന ആളാണ് രണ്ടാം പ്രതി.

സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും, അത് പുതിയ സംഭവമല്ല: വി ശിവന്‍കുട്ടി

2019 ലെ ദേവസ്വം കമ്മീഷണറെ മൂന്നാം പ്രതിയായും ചേര്‍ത്തിട്ടുണ്ട്. അക്കാലത്ത് ദേവസ്വം കമ്മീഷണറുടെ ചുമതല എന്‍ വാസുവിനായിരുന്നു. ദേവസ്വം ബോര്‍ഡിനെ എട്ടാം പ്രതിയായാണ് ചേര്‍ത്തിരിക്കുന്നത്. താനൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് എന്‍ വാസു മാധ്യമങ്ങളോട് പറഞ്ഞു. എഫ്ഐആറില്‍ അന്നത്തെ ദേവസ്വം കമ്മീഷണര്‍ പ്രതി ആണെന്നാണ് പറഞ്ഞിരിക്കുന്നത്. അക്കാലത്ത് തന്നെ കൂടാതെ മറ്റൊരാള്‍ കൂടി ദേവസ്വം കമ്മീഷണര്‍ ആയി ഉണ്ടായിരുന്നെന്നും 2019 മാര്‍ച്ച് 14 ന് താന്‍ ദേവസ്വം കമ്മീഷണര്‍ സ്ഥാനമൊഴിഞ്ഞു. അതിന് ശേഷം താനായിരുന്നില്ല ദേവസ്വം കമ്മീഷണര്‍. പദവികളില്‍ ഇരുന്ന് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *