അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ച താരം ട്വന്റി 20 ലോകകപ്പില്‍ സെമി കാണാതെ ഓസീസ് പുറത്തായതിന് പിന്നാലെയാണ് സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 15 വര്‍ഷം നീണ്ട കരിയറില്‍ ഓസീസിന്റെ മുന്നണി പോരാളിയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റര്‍.
2015,2023ഏകദിന ലോകകപ്പും 2021-ടി20-ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമിലും അംഗമായിരുന്നു. 2021-ലെ ടി20 ലോകകപ്പ് ടൂര്‍ണമെന്റിലെ താരവും വാര്‍ണറായിരുന്നു. 2021-2023 ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഓസീസിനായി നേടി. ഇന്ത്യയ്ക്കെതിരായ 2023-ഏകദിന ലോകകപ്പ് ഫൈനലാണ് അവസാനത്തെ ഏകദിനമത്സരം. 2023 ലോകകപ്പില്‍ 11 കളികളില്‍നിന്നായി 535 റണ്‍സാണ് താരം നേടിയത്.
Also Read; ശ്രീനിവാസന്‍ വധം; 17 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
2009ല്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരേയാണ് ടി20-യിലെ അരങ്ങേറ്റം. പിന്നീട് 15-വര്‍ഷം ഓസീസിന്റെ നെടുംതൂണായി വാര്‍ണറുണ്ടായിരുന്നു. 112-ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 8786-റണ്‍സെടുത്ത വാര്‍ണര്‍ ഏകദിനത്തില്‍ 161 മത്സരങ്ങളില്‍ നിന്നായി 6932-റണ്‍സും ടി20-യില്‍ 110 മത്സരങ്ങളില്‍ നിന്നായി 3277-റണ്‍സുമെടുത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നേരത്തേ തന്റെ അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറിയുമായി ഓസീസിന് വിജയം സമ്മാനിച്ചാണ് കളിമതിയാക്കിയത്. സ്വന്തം ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ കാണികളേയും കുടുംബാംഗങ്ങളേയും സാക്ഷി നിര്‍ത്തിയാണ് 112 ടെസ്റ്റുകള്‍ നീളുന്ന കരിയര്‍, വാര്‍ണര്‍ തന്റെ 37-ാമത്തെ വയസ്സില്‍ അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്സില്‍ 34 റണ്‍സെടുത്ത വാര്‍ണര്‍ രണ്ടാം ഇന്നിങ്സില്‍ 57 റണ്‍സെടുത്തു. ജയിക്കാന്‍ കേവലം 10 റണ്‍സ് മാത്രം വേണ്ടപ്പോഴാണ് പുറത്തായത്.