#india #Top Four

400 കിട്ടി പക്ഷേ സ്ഥലംമാറിപ്പോയി, ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് വിജയത്തെ കൂട്ടുപിടിച്ച് ബിജെപിയെ ട്രോളി ശശിതരൂര്‍

ഡല്‍ഹി: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി നേടിയ മിന്നും വിജയത്തില്‍ ബിജെപിയെ പരിഹസിച്ച് തിരുവനന്തപുരം എം പി ശശിതരൂര്‍.
‘ഒടുക്കം അത് സംഭവിച്ചു, പക്ഷെ മറ്റൊരു രാജ്യത്താണ് എന്നു മാത്രം’ എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ പൊതുതെരഞ്ഞെടുപ്പിലെ 412 സീറ്റിലെ വിജയത്തെയാണ് ശശി തരൂര്‍ ബിജെപിക്കെതിരെ ആയുധമാക്കിയത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 370 സീറ്റില്‍ വിജയിച്ച് എന്‍ഡിഎ സഖ്യം 400 കടക്കുമെന്നായിരുന്നു നേതാക്കളുടെ അവകാശവാദം.

Also Read ; ശ്വാസകോശ അറയില്‍ കുടുങ്ങിയ എല്ലിന്‍കഷ്ണം പുറത്തെടുത്തത് ഒന്നര വര്‍ഷത്തിനുശേഷം

യുകെയില്‍ ലേബര്‍ പാര്‍ട്ടിയുടെ വിജയത്തെ ഇന്‍ഡ്യാ മുന്നണിയുടെ മുന്നേറ്റവുമായി താരതമ്യം ചെയ്യുപ്പെടുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണവും എത്തുന്നത്. യുകെയിലെ രാഷ്ട്രീയമാറ്റം ഒരുമാസം മുമ്പത്തെ ഇന്ത്യയിലെ രാഷ്ട്രീയമാറ്റത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അഭിപ്രായപ്പെട്ടിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പതിനാല് വര്‍ഷം അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പുറത്താക്കിയാണ് യുകെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. കെയ്ര്‍ സ്റ്റാമെര്‍ (61) പ്രധാനമന്ത്രിയായി ചുമതലയേറ്റു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഋഷി സുനക് വരും ദിവസങ്ങളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനമൊഴിയും. ആകെയുള്ള 650 ലോക്സഭാ സീറ്റില്‍ ലേബര്‍ പാര്‍ട്ടി 411 സീറ്റിലേക്ക് കുതിച്ചപ്പോള്‍ കണ്‍വര്‍വേറ്റീവ് പാര്‍ട്ടി 121 സീറ്റിലൊതുങ്ങി. ലിബറല്‍ ഡെമോക്രാറ്റ്സ് 71 സീറ്റില്‍ വിജയിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *