ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ഇനി നിരത്തിലറങ്ങില്ല , ആക്രിയാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തി ഓടിച്ച വാഹനം ആക്രിയാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. രൂപമാറ്റം വരുത്തി നടുറോഡില്‍ കൂടി സീറ്റ് ബെല്‍റ്റ് ധരിക്കാതെ മറ്റ് അപകട ഭീഷണി ഉയര്‍ത്തിയ വാഹനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഹൈക്കോടതി നേരിട്ട് ഇടപെട്ടിരുന്നു. ഇതോടെയാണ് വാഹനം ഇനി നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നും ആക്രിയാക്കാന്‍ നടപടിയെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചത്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വകുപ്പ് ഹൈക്കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. വാഹന ഉടമയ്ക്ക് 1.05 ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്.
Also Read ; അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; ഇന്ന് നിര്‍ണായകം
മലപ്പുറം സ്വദേശി കെ സുലൈമാന്റെ പേരിലുള്ള വാഹനമാണ് ആകാശ് തില്ലങ്കേരി ഓടിച്ചിരുന്നത്. ഇതേ വാഹനത്തിന് നേരത്തെ മൂന്ന് തവണ കേരള മോട്ടോര്‍ വകുപ്പ് പിഴയിട്ടിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ നിന്ന് ലേലത്തില്‍ വാങ്ങിയ വാഹനമാണ് ഇത്. വാഹനത്തിന്റെ വലിപ്പം വരെ കുറച്ചു, ഇത് സുരക്ഷാ ഭീഷണിയാണ്, ആറ് സീറ്റുള്ള വാഹനം മൂന്ന് സീറ്റാക്കി മാറ്റിയതിനെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രനും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോനും അടങ്ങിയ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് മോട്ടോര്‍ വകുപ്പ് ഹൈക്കോടതിയില്‍ നടപടികളെ കുറിച്ച് അറിയിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..