ആലപ്പുഴയിലെ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; യുവതിയും സുഹൃത്തും കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴയിലെ നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഇക്കാര്യം സ്ഥിരീകരിച്ചത്. കൊല്ലനോടി പാടശേഖരത്തിന്റെ ചിറയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കസ്റ്റഡിയില്‍ ഉള്ള യുവതിയുടെ സുഹൃത്ത് തോമസ് പറഞ്ഞ സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Also Read ; ആലപ്പുഴയില്‍ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ; രണ്ടുപേര്‍ അറസ്റ്റില്‍
പ്രസവം നടന്നത് ആറാം തീയതി പുലര്‍ച്ചെയാണ്. മൃതദേഹം മറവ് ചെയ്തത് ഏഴാം തീയതിയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. പ്രതികളുമായി ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തി. അതേസമയം നവജാത ശിശുവിന്റെ ദുരൂഹ മരണം പുറത്തറിയുന്നത് യുവതിയെ ചികിത്സിച്ച ഡോക്ടറുടെ സംശയമാണ്. വയറുവേദനയെ തുടര്‍ന്ന് യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ ചികിത്സ നല്‍കാനാകൂ എന്നറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിയതോടെയാണ് യുവതിയുടെ പ്രസവം നടന്ന വിവരം പുറത്തറിയുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോള്‍ യുവാവിന്റെ കൈവശം അമ്മത്തൊട്ടിലില്‍ നല്‍കാനായി ഏല്‍പ്പിച്ചെന്നാണ് അറിയിച്ചതെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. പിന്നീടാണ് കുഞ്ഞിനെ കുഴിച്ച് മൂടിയതാണെന്ന് യുവതി സമ്മതിക്കുന്നത്.സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രാജസ്ഥാനില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കാന്‍ പോയിടത്തു നിന്നാണ് യുവതിയും തോമസ് ജോസഫും പരിചയത്തില്‍ ആകുന്നത്.