#india #Top Four

കന്യാസ്ത്രീകള്‍ക്ക് ജാമ്യം; മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക്

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രികള്‍ക്ക് ജാമ്യം ലഭിച്ചു. ഒന്‍പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരി എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്.

Also Read: ബലാത്സംഗക്കേസ്; റാപ്പര്‍ വേടന്‍ ഒളിവില്‍, ഫോണ്‍ കസ്റ്റഡിയിലെടുത്തു

സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, രാജ്യം വിട്ട് പോകരുത്, രണ്ട് പേര്‍ ആള്‍ജാമ്യം നില്‍ക്കണം, 50,000 രൂപ കെട്ടിവെയ്ക്കണം, പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം എന്നീ ഉപാധികളോടുകൂടിയാണ് എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഇന്നുതന്നെ ഇരുവരും ജയില്‍മോചിതരാകും.

ഓഫിസ്, ആശുപത്രി ജോലിക്കായി കൂടെകൂട്ടിയ മൂന്നു പെണ്‍കുട്ടികളോടൊപ്പം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ കുടുംബത്തോടൊപ്പമാണ് സ്റ്റേഷനിലെത്തിയത്. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് ചുമത്തിയത്.

 

 

 

 

Leave a comment

Your email address will not be published. Required fields are marked *