അരൂര്‍- തുറവൂര്‍ ഉയരപ്പാതയില്‍ വെളളക്കെട്ട് ; കലക്ടര്‍ മൂകസാക്ഷിയാകരുതെന്ന്് ഹൈക്കോടതി
കൊച്ചി: മഴക്കാലത്ത് ദുരിതാവസ്ഥയിലായ അരൂര്‍- തുറവൂര്‍ ഉയരപ്പാതയുടെ ഇപ്പോഴത്തെ സാഹചര്യം കലക്ടര്‍ വിലയിരുത്തണമെന്നും മൂകസാക്ഷിയായി ഇരിക്കരുതെന്നും ഹൈക്കോടതി
Also Read ; ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്ന് ഹൈക്കോടതി
ഉയരപ്പാത മേഖലയില്‍ മഴ പെയ്താല്‍ അവിടത്തെ സാഹചര്യം വളരെ മോശമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടിയാണ് റോഡ് നിര്‍മ്മാണമെന്ന് ദേശീയപാത അതോറിട്ടി വ്യക്തമാക്കി. പക്ഷെ എല്ലാവരും തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ദേശീയപാത അതോറിട്ടി അധികൃതര്‍ കുറ്റപ്പെടുത്തി.
സര്‍വീസ് റോഡു നിര്‍മ്മിക്കുമെന്ന ഉറപ്പ് ദേശീയപാത അധികൃതര്‍ പാലിച്ചില്ലെന്നും ദേശീയപാത അതോറിട്ടിക്കും കരാറുകാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായി യോഗം ചേരാന്‍ കലക്ടറോട് കോടതി നിര്‍ദേശിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം