സ്വന്തം ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നൊടുക്കി ; നൈജീരിയയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍

നെയ്റോബി: സ്വന്തം ഭാര്യയടക്കം രണ്ട് വര്‍ഷത്തിനിടെ കൊന്നൊടുക്കിയത് 42 സ്ത്രീകളെ. നൈജീരിയയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍. കോളിന്‍സ് ജുമൈസി ഖലുഷ എന്നയാളെയാണ് നെയ്റോബി പോലീസ് അറസ്റ്റ് ചെയ്തത്.
സ്ത്രീകളെ കൊന്ന ശേഷം അടുത്തുള്ള ഉപയോഗശൂന്യമായ ക്വാറിയിലേക്ക് മൃതദേഹം തള്ളുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തില്‍ ഇയാള്‍ കൊലപ്പെടുത്തിയ 42 സ്ത്രീകളുടെയും മൃതദേഹങ്ങളും ഇയാള്‍ ക്വാറിയിലേക്ക് തള്ളുകയാണ് ചെയ്തതെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഫോണില്‍ നിരവധി തവണ ഖലുഷയ്ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തതായി കാണപ്പെട്ടിരുന്നു. ഇതില്‍ സംശയം തോന്നിയ പോലീസാണ് ഖലുഷയെ ചോദ്യം ചെയ്തതും ശേഷം അറസ്റ്റിലേക്ക് നീങ്ങിയതും.
കൊന്നുതള്ളിയെന്ന് തെളിഞ്ഞതോടെ പോലീസ് പ്രതിയുമായി മൃതദേഹങ്ങള്‍ തള്ളിയ ക്വാറിയിലേക്ക് പോകുകയും ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ പലതും അഴുകിയ നിലയിലായിരുന്നു.
സംഭവത്തില്‍ നൈജീരിയയില്‍ പ്രതിഷേധം കനക്കുകയാണ്. സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് രാജ്യത്തുള്ളതെന്ന ചോദ്യം ഉന്നയിച്ച് നിരവധി സ്ത്രീപക്ഷ സംഘടനകള്‍ റാലിയും മാര്‍ച്ചുകളും നടത്തി. ഇത്ര കാലമായിട്ടും ഈ കൊലപാതകങ്ങള്‍ എങ്ങനെ പോലീസ് അടക്കമുള്ളവര്‍ അറിഞ്ഞില്ല എന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..