September 7, 2024
#kerala #Top News

ജിഎസ്ടി, റോയല്‍റ്റി ഒഴിവാക്കി; കേരളം ഉപേക്ഷിച്ചത് 741 കോടി

തിരുവനന്തപുരം : കൊല്ലം – ചെങ്കോട്ട (എന്‍എച്ച് 744), ദേശീയപാത 544ലെ അങ്കമാലി – കുണ്ടന്നൂര്‍ (എറണാകുളം ബൈപാസ്) റോഡുകളുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. 741.36 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. ഈ രണ്ട് പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുകയുടെ 25% സംസ്ഥാനം നല്‍കണമെന്ന വ്യവസ്ഥ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചതിനാല്‍ വലിയ ബാധ്യത ഒഴിവാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഒരു വര്‍ഷത്തിനു ശേഷം ഉത്തരവിറങ്ങിയത്.

Also Read ; മെസ്സിക്ക് രണ്ട് മത്സരം നഷ്ടമാകും

എന്‍എച്ച് 544 ലെ തിരക്ക് ഒഴിവാക്കാന്‍ അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ 44.7 കിലോമീറ്ററിലാണ് ബൈപാസ് നിര്‍മിക്കുന്നത്.

ഈ പാതയ്ക്കു മാത്രം സംസ്ഥാനത്തിന് ലഭിക്കേണ്ട 424 കോടി രൂപ നഷ്ടമാകും. കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പാതയില്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി വരെ 61.62 കിലോമീറ്റര്‍ ഭാഗം നിര്‍മിക്കുന്നതിന്റെ ഭാഗമായി ലഭിക്കേണ്ട ജിഎസ്ടി, റോയല്‍റ്റി എന്നിവ ഒഴിവാക്കുന്നതിലൂടെ 317.35 കോടി രൂപയും നഷ്ടമാകും. ഈ ഉത്തരവോടെ ദേശീയപാത നിര്‍മാണത്തിന്റെ വേഗം കൂടുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *