അര്‍ബുദബാധിതര്‍ക്ക് ആശ്വാസമായി മരുന്നുകളുടെ തീരുവയിളവ്
തൃശ്ശൂര്‍ : അര്‍ബുദത്തിനെതിരേ ഏറെ ഫലപ്രദമായി ഉപയോഗിക്കുന്ന മൂന്ന് മരുന്നുകളുടെ കസ്റ്റംസ് തീരുവ പൂര്‍ണമായി ഒഴിവാക്കുന്നത് ചെറിയ ആശ്വാസമാണ്. നിലവില്‍ 10 ശതമാനമാണ് തീരുവ. സ്തനാര്‍ബുദത്തിനെതിരേയുള്ള ട്രാസ്റ്റുസുമാബ് ഡെറക്‌സ്‌ടെ കന്‍, ശ്വാസകോശാര്‍ബുദത്തിനെതിരേയുള്ള ഓസി മെര്‍ടിനിബ്, പിത്തനാളിയെയും മറ്റും ബാധിക്കുന്ന രോഗത്തിനെതിരേയുള്ള ഡുര്‍വാ ല്യൂമാബ് തുടങ്ങിയ മരുന്നുകളുടെ തീരുവയാണ് ഒഴിവാക്കുന്നത്.
Also Read; ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 82 റണ്‍സ് ജയം
മാരകരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നവയാണ്. അതുകൊണ്ടുതന്നെ ഇതിനെല്ലാം പതിനായിരങ്ങളാണ് വില. ലോകത്ത് ഏറ്റവും കൂടുതല്‍ അര്‍ബുദരോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2019-ല്‍ ഇന്ത്യയില്‍ 12 ലക്ഷം പുതിയ രോഗികളാണ് ഉണ്ടായിരുന്നത്. 2022- ആകുമ്പോഴേക്കും അത് 14.6 ലക്ഷമായി മാറി. അര്‍ബുദ മരുന്നുകളുടെ വിലനിയന്ത്രിക്കാന്‍ പലതലത്തിലുമുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തിവരുകയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം