#kerala #Top Four

മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്‍

കോഴിക്കോട്: നടന്‍ മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും. നിര്‍മാതാവും സംവിധായകനുമായി കെ എ ദേവരാജന്‍ നല്‍കിയ പരാതിയാണ് കോഴിക്കോട് അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുക. നേരത്തെ ജൂലൈ ഒമ്പതിന് കേസ് പരിഗണിച്ച കോടതി ആഗസ്റ്റ് 30ന് മോഹന്‍ലാലിനോടും ആന്റണി പെരുമ്പാവൂരിനോടും ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

Also Read ; കോഴിക്കോട് നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

‘സ്വപ്നമാളിക’ എന്ന സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും 30ലക്ഷം രൂപയുടെ ചെക്ക് 2007 മാര്‍ച്ച് 29 ന് കൈപറ്റിയെന്നും തുടര്‍ന്ന് ചിത്രവുമായി സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് സംവിധായകന്റെ പരാതി. മനോരമ ആഴ്ചപതിപ്പില്‍ മോഹന്‍ലാല്‍ എഴുതിയ ‘തര്‍പ്പണം’ എന്ന കഥയാണ് ‘സ്വപ്നമാളിക’ എന്ന പേരില്‍ സിനിമയാവാനിരുന്നത്.

മോഹന്‍ലാലിന്റെ കഥ സിനിമയാകുന്നു എന്ന നിലയില്‍ അടക്കം ശ്രദ്ധനേടിയ ചിത്രം 2008 ല്‍ പുറത്തിറങ്ങേണ്ടതായിരുന്നു. 2007 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ എന്നാല്‍ പലകാരണങ്ങളാല്‍ മുടങ്ങി. തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയെന്നാരോപിച്ച് മോഹന്‍ലാലും തിരക്കഥ എഴുതിയ എസ് സുരേഷ്ബാബുവും സംവിധായകന്‍ ദേവരാജിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇതേ ചിത്രത്തിന്റെ പേരില്‍ നേരത്തെ സിനിമാ താരങ്ങളായ മീരാജാസ്മിന്‍, പൃഥ്വിരാജ് എന്നിവര്‍ക്കെതിരെ വഞ്ചനാകുറ്റത്തിന് ദേവരാജന്‍ പരാതി നല്‍കിയിരുന്നു. അഡ്വാന്‍സ് ആയി പണം വാങ്ങിയെന്നും പിന്നീട് ചിത്രത്തില്‍ അഭിനയിച്ചില്ലെന്നുമായിരുന്നു പരാതി. കേസ് കോടതിയില്‍ എത്തിയതോടെ അഡ്വാന്‍സ് തുക താരങ്ങള്‍ തിരികെ നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *