September 19, 2024
#kerala #Top Four

വിഷ്ണുജിത്തിനെ കാണാതായ സംഭവം ; കേസ്  പ്രത്യേക അന്വേഷണ സംഘത്തിന്

മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവത്തില്‍ മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം കേസന്വേഷിക്കും. സെപ്റ്റംബര്‍ നാലിനാണ് പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കാണാതായത്. അന്ന് തന്നെ രാത്രി 8.10 ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇയാള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Also Read ; എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ; അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍

കാണാതായ ദിവസം വൈകീട്ട് 7.45 നാണ് വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ ഭാഗത്തേയ്ക്കുള്ള ബസില്‍ കയറി. വിഷ്ണുജിത്തിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ വാളയാര്‍ ഹൈവേയില്‍ പുതുശേരിക്ക് സമീപമാണ്. അതുകൊണ്ട തന്നെ ഇയാള്‍ കോയമ്പത്തൂരിലെത്തി എന്ന നിഗമനത്തിലാണ് പോലീസ്. ഇതനുസരിച്ച് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു.

കല്യാണത്തിന്റെ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കുന്നതിന് പോകുന്നു എന്നല്ലാതെ മറ്റ് കാര്യങ്ങളൊന്നും വിഷ്ണുജിത്ത് പറഞ്ഞിരുന്നില്ല. ഇതും ഫോണ്‍ വിളിച്ചപ്പോള്‍ മാത്രമാണ് അറിഞ്ഞത്. ഇവിടെ നിന്ന് പോകുമ്പോള്‍ വിഷ്ണുജിത്തിന്റെ കൈവശം ബാഗ് ഉണ്ടായിരുന്നില്ല. കോയമ്പത്തൂരില്‍ തങ്ങള്‍ക്ക് ബന്ധുക്കളില്ല. സേലത്ത് ബന്ധുക്കളുണ്ട്. എന്നാല്‍ വിഷ്ണുജിത്ത് അവിടെ എത്തിയിട്ടില്ല. ജോലി ചെയ്യുന്ന സ്ഥലത്ത് തമിഴ്നാട് സ്വദേശിയായ ഒരാള്‍ ഉണ്ട്. എന്നാല്‍ അയാള്‍ കോയമ്പത്തൂര്‍ സ്വദേശിയാണോ എന്ന് അറിയില്ലെന്നും സഹോദരി പറഞ്ഞു. വിഷ്ണുജിത്തിന് കോയമ്പത്തൂരില്‍ സുഹൃത്തുക്കളില്ലെന്ന് പിതാവും സ്ഥിരീകരിച്ചു. ഇതിന് മുന്‍പ് വിഷ്ണുജിത്ത് കോയമ്പത്തൂരില്‍ പോയിട്ടില്ല. വീട്ടില്‍ നിന്ന് പോകുമ്പോള്‍ ബാഗ് ഉണ്ടായിരുന്നില്ല. പാലക്കാട് പോകുകയാണെന്ന് പറഞ്ഞിരുന്നില്ലെന്നും വിഷ്ണുജിത്തിന് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇന്നലെ വിഷ്ണുജിത്തിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. വിഷ്ണുജിത്തിനെ കാണാതായതോടെ ബന്ധുക്കള്‍ ഡിജിപി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ ബുധനാഴ്ച അമ്മയുടെ കൈയില്‍ നിന്ന് അഞ്ഞൂറ് രൂപ വാങ്ങിയിരുന്നു. ഈ പണവുമായാണ് പാലക്കാട്ടേയ്ക്ക് വണ്ടികയറിയത്. പാലക്കാട് കഞ്ചിക്കോടാണ് വിഷ്ണു ജോലി ചെയ്യുന്നത്. സുഹൃത്തിന്റെ കൈയില്‍ നിന്ന് ഒരു ലക്ഷം രൂപ ലഭിച്ചതായി വിഷ്ണുജിത്ത് കടുംബത്തെ അറിയിച്ചിരുന്നു. അന്ന് വരുന്നില്ലെന്നും പാലക്കാടുള്ള ബന്ധുവീട്ടില്‍ തങ്ങുമെന്നും വിഷ്ണുജിത്ത് പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *