ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പരാതികളേറുന്നു; ഗുണഭോക്താക്കളുടെ അര്‍ഹത കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കാന്‍ തീരുമാനമായി. ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളായ ഓരോരുത്തരുടെയും വിവരങ്ങള്‍ പരിശോധിക്കും. ഒപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ നിന്നും ശേഖരിച്ചും പരിശോധന നടത്തും.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ക്ഷേമപെന്‍ഷന്‍ തട്ടിയെടുത്തതില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ പരാതികളുടെ കൂമ്പാരമാണെന്നാണ് ലഭിക്കുന്ന വിവരം. അനര്‍ഹമായി ചിലര്‍ പെന്‍ഷന്‍ വാങ്ങുന്നുവെന്ന നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. തട്ടിപ്പ് വിവരം പുറത്തായതോടെയാണ് കത്തായും ഇ- മെയിലായും പരാതികള്‍ എത്തുന്നത്. ഈ പരാതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതിന് പിന്നാലെയാണ് സോഷ്യല്‍ ഓഡിറ്റ് പരിശോധനക്ക് തീരുമാനമായത്. ഒപ്പം ക്ഷേമപെന്‍ഷന്‍ മാനദണ്ഡങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ പരിശോധന നടത്താന്‍ ഒരുങ്ങുന്നുണ്ട്. ഗുണഭോക്താക്കളുടെ അര്‍ഹത കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് ഉറപ്പിക്കാനാണ് തീരുമാനം.
Also Read; കൊച്ചിയില്‍ രണ്ടിടത്ത് തീപിടിത്തം ; ആളപായമില്ല, തീ നിയന്ത്രണ വിധേയമാക്കി