സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചുകാട്ടി; 17.5 കോടി പിഴയടച്ച് ട്രംപ്

ന്യൂയോര്‍ക്ക്: സ്വത്തുക്കളുടെ മൂല്യം പെരുപ്പിച്ചു കാട്ടി ബാങ്കുകളെ കബളിപ്പിച്ചെന്ന സിവില്‍ തട്ടിപ്പ് കേസില്‍ 17.5 കോടി ഡോളര്‍ പിഴ കെട്ടിവച്ച് യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 46.4 കോടി ഡോളര്‍ പിഴയോ സ്വകാര്യ കമ്പനിയില്‍ നിന്നുള്ള ബോണ്ടോ കെട്ടിവയ്ക്കാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ട്രംപ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച് കഴിഞ്ഞ ആഴ്ച ഇത് 17.5 കോടി ഡോളറാക്കി കുറയ്ക്കുകയായിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ട്രംപ് ടവര്‍, ഫ്‌ലോറിഡയിലെ മാര്‍ അ – ലാഗോ എസ്റ്റേറ്റ് തുടങ്ങിയ ട്രംപിന്റെ സ്വത്തുക്കള്‍ പിടിച്ചെടുക്കുമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് പിഴ കെട്ടിവച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം