September 7, 2024
#Politics #Top Four

കേരളം ചോദിച്ചത് 5000 കോടി; കേന്ദ്രാനുമതി 3000 കോടി

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കേന്ദ്രം 3000 കോടി കടമെടുക്കാന്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ചോദിച്ചിരുന്നത് എന്നാല്‍ 3000 കോടി മാത്രമേ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളൂ.അതും വാപ്രാ പരിധിയില്‍ നിന്നാണ് കടമെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത. ഈ തുക വായ്പാ പരിധിയില്‍ നിന്നും കുറക്കുകയും ചെയ്യും.
അതേ സമയം കടമെടുക്കാന്‍ കേരളം കാണിക്കുന്ന ഈ വ്യഗ്രത കേരളത്തെ അപകടത്തില്‍ എത്തിക്കുമെന്ന് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഈ വര്‍ഷം മാത്രം കേരളം കടമെടുത്തത് 56583 കോടി രൂപയാണ്. അതില്‍ 37572 കോടി പൊതുവിണിയില്‍ നിന്നാണ് കടമെടുത്തിരിക്കുന്നത്.അതുകൊണ്ട് തന്നെ അടുത്ത വര്‍ഷം കേരളത്തിന് കടമെടുക്കാന്‍ സാധിക്കുന്നത് 33597 കോടിയാണെന്നും എന്നാല്‍ ഇപ്പോള്‍ തന്നെ കേരളം കടമെടുക്കുന്നത് ഒരുമാസം 3642 കോടി രൂപയാണെന്നും കേന്ദ്രം പറഞ്ഞിരുന്നു.

Also Read ;മഞ്ഞുമ്മല്‍ ബോയ്‌സ് ഇനി ചെറിയ സ്‌ക്രീനുകളില്‍ കാണാം; ഒടിടി റിലീസ് ഉടന്‍

അതേസമയം ക്ഷേമപെന്‍ഷന് പണം കണ്ടെത്താന്‍ സഹകരണബാങ്കുകളില്‍ നിന്ന് 2000 കോടിരൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൂട്ടായ്മയിലൂടെയായിരിക്കും പണം സ്വരൂപിക്കുക.ഒന്നരവര്‍ഷത്തിനുള്ളില്‍ ഇത് മൂന്നാമതായാണ് ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ സഹകരണബാങ്കുകളെ സമീപിക്കുന്നത്. നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ സഹകരണബാങ്കുകള്‍ക്ക് നല്‍കാനുമുണ്ട്. ഒരുവര്‍ഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നതെങ്കിലും കാലാവധി പൂര്‍ത്തിയായ വായ്പ ഇതുവരെ തിരിച്ചടച്ചിട്ടില്ല. പലിശമാത്രം നല്‍കി ഒരുവര്‍ഷം കൂടി കാലാവധി നീട്ടുകയായിരുന്നു.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *