വയനാട് ഉപതെരഞ്ഞെടുപ്പിനായി ഇനിയും കാത്തിരിക്കേണ്ടി വരും…

വയനാട്: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടന്നെങ്കിലും ഉപതെരഞ്ഞെടുപ്പിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരം. മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാകും വയനാട്ടിലെ ഉപതെരഞ്ഞെടുപ്പെന്ന് എന്നുമാണ് സൂചന.അങ്ങനെ എങ്കില്‍ ചേലക്കര, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും വയനാടിനോടൊപ്പം ആകും.
അതേസമയം രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ സീറ്റ് നിലനിര്‍ത്തിയതോടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുമോ എന്നതിലാണ് ഇനി ഉത്തരം കാത്തുനില്‍ക്കുന്നത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് തീയതി പോലും പ്രഖ്യാപിക്കും മുന്‍പ് വയനാട്ടില്‍ പ്രിയങ്കയെ സ്ഥാനാര്‍ത്ഥിയായി നിയോഗിച്ച് കോണ്‍ഗ്രസ് ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കി കഴിഞ്ഞു. ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പുകളാകട്ടെ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തയ്യാറെടുപ്പ്. എംപി രാജി വച്ചാല്‍ ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുന്നതില്‍ രാഹുല്‍ഗാന്ധി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധി വരണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്റെയും വികാരം രാഹുല്‍ അംഗീകരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ.