പാമ്പുകളേക്കാള്‍ അപകടകാരിയായ ചിലന്തി

പാമ്പുകളേക്കാള്‍ അപകടകാരിയായ ചിലന്തിയാണ് ബ്ലാക്ക് വിഡോ സ്‌പൈഡര്‍ എന്ന കാരകുര്‍ട്ട്. കസാക്കിസ്ഥാന്‍ നഗരമായ അത്റോയിലെ ജനങ്ങളെല്ലാം ഇവയെ പേടിച്ചാണ് ജീവിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ഉപദ്രവിക്കുന്ന ഈ ചിലന്തികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണുണ്ടായത്. രണ്ട് കുട്ടികളുള്‍പ്പെടെ ആറുപേര്‍ ഈ ചിലന്തികളുടെ കടിയേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടെന്നും 485 ഒട്ടകങ്ങള്‍ക്ക കടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ അവിടുത്തെ കര്‍ഷകര്‍ക്ക് ഇതുവരെ 65.2 ദശലക്ഷം രൂപയാണ് നഷ്ടമായിട്ടുള്ളത്.
ഇപ്പോള്‍ ഒമാനിലും ഇവയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. ഇവയുടെ കടിയേറ്റാല്‍ കടിച്ച ഭാഗത്തെ പേശികള്‍ക്ക് ആദ്യം അനുഭവപ്പെടുന്ന വേദന 15 മിനിറ്റിനുള്ളില്‍ ശരീരമാകെ വ്യാപിക്കുന്നു. കൂടാതെ അതികഠിനമായ വയറുവേദന, പുറംവേദന, നെഞ്ചുവേദന എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശ്വാസതടസ്സം, ശക്തമായ ഹൃദയമിടിപ്പ്, തലകറക്കം, തലവേദന, വിറയല്‍, ഛര്‍ദ്ദി, ചര്‍മം വിളറുക, അമിതമായ വിയര്‍പ്പ്, നെഞ്ചിലെ അമിതമായ ഭാരം എന്നിവയും ലക്ഷണങ്ങളാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..