ഒടുവില്‍ രണ്ടു വര്‍ഷത്തെ ബഹിഷ്കരണം അവസാനിപ്പിച്ചു ; ഇ പി ജയരാജന് ഡല്‍ഹിയിലേക്ക് പറന്നത് ഇന്‍ഡിഗോയില്‍
കണ്ണൂര്‍: ഒടുവില്‍ രണ്ടു വര്‍ഷത്തെ ബഹിഷ്കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്ത് സിപിഎം നേതാവ് ഇ പി ജയരാജന്. സിപിഐഎം ദേശീയ നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്ന് ഭൗതിക ശരീരം കാണാന്‍ ഡല്‍ഹിയിലെത്തേണ്ട സാഹചര്യത്തിലാണ് ഇ പി ഇന്‍ഡിഗോയില്‍ യാത്രചെയ്തത്. വ്യാഴാഴ്ച രാത്രി 10.30ക്കാണ് കരിപ്പൂരില്‍ നിന്നും ഇ പി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 2022 ജൂലായ് 13നായിരുന്നു ഇ പി ഇന്‍ഡിഗോ വിമാനത്തിലെ യാത്ര ബഹിഷ്കരത്തിന് കാരണമായ സംഭവമുണ്ടായത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. ഇത് ഇപി ജയരാജന് തടയാന്‍ ശ്രമിക്കുകയും തുടര്‍ന്ന് വിമാനത്താവളത്തില്‍ വെച്ചുള്ള പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസിന് രണ്ടാഴ്ച്ച വിലക്കും ഇപി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കില്‍ പ്രതിഷേധിച്ചാണ് താനിനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ഇപി പ്രഖ്യാപിച്ചത്.
അതിനിടെയാണ് യെച്ചൂരിയുടെ വിയോഗം വരുന്നതും ഡല്‍ഹിയിലേക്ക് പെട്ടെന്ന് പുറപ്പെടേണ്ട സാഹചര്യം വന്നതും. ഇതേ തുടര്‍ന്നാണ് രണ്ടു വര്‍ഷത്തിന് ശേഷം പിണക്കം മറന്ന് ഇന്‍ഡിഗോ തന്നെ ഇ പി ജയരാജന് തെരഞ്ഞെടുത്തത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..