October 25, 2025
#kerala #Top Four

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുലിന് നോട്ടിസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്. ശനിയാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടിസ് മനല്‍കി. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ശബ്ദരേഖയില്‍ രാഹുലിന്റെ പേരു വന്നതോടെയാണ് നോട്ടിസ് നല്‍കിയത്. രാഹുലിന്റെ ഐ ഫോണ്‍ പരിശോധിക്കാനായി പാസ്‌വേഡ് പലതവണ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നു ക്രൈംബ്രാഞ്ച് പറയുന്നു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റേതെന്ന പേരില്‍ വ്യാജ കാര്‍ഡ് ഉണ്ടാക്കിയെന്നാണ് കേസ്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചെന്ന കേസില്‍ ഫെനി നൈനാന്‍, ബിനില്‍ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരനായ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയും അറസ്റ്റു ചെയ്തിരുന്നു. സിആര്‍ കാര്‍ഡ് എന്ന ആപ് വഴിയാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചതെന്നാണ് പൊലീസ് പറയുന്നത്. പരാതിയില്‍ മ്യൂസിയം പൊലീസാണ് അന്വേഷണം നടത്തിയിരുന്നത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിനു കൈമാറി.

Leave a comment

Your email address will not be published. Required fields are marked *