അമിത് ഷായുടെ മകന്‍ ബിജെപിയിലില്ല: രാഹുല്‍ ഗാന്ധിക്കെതിരെ ഹിമന്ത ബിശ്വ

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലെ കുടുംബാധിപത്യം കോണ്‍ഗ്രസില്‍ മാത്രമല്ല, ബിജെപിയിലുമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്ത്. ഉത്തര്‍പ്രദേശില്‍ എംഎല്‍എയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ മകന്‍. അദ്ദേഹത്തെ പ്രിയങ്ക ഗാന്ധിയുമായി താരതമ്യപ്പെടുത്താനാകുമോയെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ചോദിച്ചു.
രാജവംശ രാഷ്ട്രീയത്തിന്റെ അര്‍ത്ഥം രാഹുല്‍ ഗാന്ധി ആദ്യം മനസ്സിലാക്കണമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറയുന്നു. ‘ബിസിസിഐ ഒരു ബിജെപി വിഭാഗമാണെന്ന് അദ്ദേഹം കരുതി. പാവം, നിരക്ഷരനായ സഹപ്രവര്‍ത്തകന്‍… ‘ എന്നാണ് അസം മുഖ്യമന്ത്രി പരിഹസിച്ചത്. ‘ഇത് വംശീയ രാഷ്ട്രീയമാകുമ്പോള്‍, അതിന്റെ അര്‍ത്ഥം രാഹുല്‍ ഗാന്ധി അറിയണം.
അമിത് ഷായുടെ മകന്‍ ബി.ജെ.പിയിലല്ല, അദ്ദേഹത്തിന്റെ (രാഹുല്‍ ഗാന്ധി) കുടുംബം മുഴുവന്‍ കോണ്‍ഗ്രസിലാണ്. അമ്മ, അച്ഛന്‍, മുത്തച്ഛന്‍, പെങ്ങള്‍ എല്ലാവരും രാഷ്ട്രീയത്തിലാണെങ്കില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നുവെങ്കില്‍ അതിന് സമാന്തരമായി അയാള്‍ എവിടെ കാണും?’ പ്രിയങ്ക ഗാന്ധിയെപ്പോലെ ബിജെപിയെ നിയന്ത്രിക്കുന്നത് രാജ്നാഥ് സിംഗിന്റെ മകനല്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
അമിത് ഷായുടെയും രാജ്നാഥ് സിംഗിന്റെയും മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. രാജ്നാഥ് സിംഗിന്റെ മകന്‍ എന്താണ് ചെയ്യുന്നത്. അനുരാഗ് താക്കൂര്‍ ആരാണ്. ബിജെപിയില്‍ ഒരുപാട് പേര്‍ രാഷ്ട്രീയ കുടുംബ പശ്ചാത്തലം ഉള്ളവരാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. രാജ്നാഥ് സിംഗിന്റെ മകന്‍ യുപി എംഎല്‍എയാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ബിജെപിയുടെ യുപി വൈസ് പ്രസിഡന്റ് കൂടിയാണ്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്റെ മകനാണെന്നുമുള്ള കുടുംബവാഴ്ചയുടെ പ്രസ്താവനയാണ് ഹിമന്തയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്.
Also Read; സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ വീട്ടില്‍ മരിച്ച നിലയില്‍