December 18, 2025
#india #Top News

ബിജെപിക്ക് ബോണ്ട് സ്വീകരിക്കാന്‍ ചട്ടം മറികടന്ന് കേന്ദ്രാനുമതി

ദില്ലി: ബിജെപിക്ക് ബോണ്ട് സ്വീകരിക്കാന്‍ ചട്ടം മറി കടന്ന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. 2018 ലെ കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്‍പാണ് ബിജെപിക്കായി 15 ദിവസത്തിന് ഉള്ളില്‍ ബോണ്ട് നല്‍കി പണം സ്വീകരിക്കണമെന്ന ചട്ടത്തില്‍ കേന്ദ്രം ഇളവ് നല്‍കിയത്. അതിനാല്‍ ബംഗ്ലൂരുവില്‍ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തില്‍ ബിജെപി സ്വീകരിച്ചിരുന്നത്. റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവായിരുന്നു ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നത്.

Also Read ; കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

കൂടാതെ 333 സ്വകാര്യ വ്യക്തികള്‍ 358 കോടിയുടെ ബോണ്ട് വാങ്ങിയെന്ന റിപ്പോര്‍ട്ടുകളും 2019 നും 2024 നും ഇടയില്‍ വ്യക്തികള്‍ വാങ്ങിയ ബോണ്ടുകളുടെ വിവരങ്ങളുമാണ് പുറത്ത് വന്നത്. ഇതില്‍ 44 ശതമാനവും കമ്പനികളും ആയി ബന്ധപ്പെട്ടവരാണ്. വ്യക്തികള്‍ നേരിട്ട് വാങ്ങിയത് രണ്ട് കോടി മുതല്‍ മുപ്പത്തിയഞ്ച് കോടി വരെയുമാണ്.

അതിനിടെ, ഇലക്ട്രല്‍ ബോണ്ടിലെ സുപ്രീകോടതി വിധി കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടിയായതിനാല്‍ പ്രതിപക്ഷം ബിജെപിക്കെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ്. ഇലക്ട്രല്‍ ബോണ്ട് അഴിമതിയാണെന്നും ബിജെപിക്ക് പണം ലഭിക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ എങ്ങനെ സഹായിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇലക്ട്രല്‍ ബോണ്ട് പ്രധാനമന്ത്രി ഹഫ്ത പിരിക്കല്‍ യോജനയെന്ന് ജയ്‌റാം രമേശ് പരിഹസിക്കുകയും ചെയ്തു. ഇഡി , സിബിഐ , ആദായനികുതി അന്വേഷണങ്ങള്‍ നേരിടുന്ന 21 കമ്പനികളെങ്കിലും കോടികളുടെ ബോണ്ട് വാങ്ങിയെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി.

ബോണ്ട് വാങ്ങിയ കമ്പനികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരികയാണ്. ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ട് വാങ്ങിക്കൂട്ടിയ കമ്പനികളിലൊന്നായ മേഘ എഞ്ചിനീയറിങ്ങാണ് ജെഡിഎസിന് കിട്ടിയ സംഭാവനകളില്‍ പകുതിയും നല്‍കിയതെന്ന് വ്യക്തമായിട്ടുണ്ട്. കൂടാതെ 50 കോടിയുടെ ബോണ്ട് ജെഡിഎസിന് കമ്പനി നല്കിയിട്ടുണ്ടെന്നും ബിആര്‍എസിന് വന്‍ തുക നല്കിയത് മേഘ എന്നാണ് സൂചന.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *