പ്രണയപകയില്‍ മറ്റൊരു ജീവന്‍കൂടി; പട്ടാമ്പിയില്‍ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ്
പാലക്കാട്: പ്രണയപകയില്‍ വീണ്ടും ഒരു ജീവന്‍ കൂടി നഷ്ടമായി. പട്ടാമ്പിയില്‍ യുവതിയെ റോഡില്‍ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം ആസൂത്രിതമെന്ന് പോലീസ്. കൊല്ലപ്പെട്ട പ്രവിയയെ സുഹൃത്തായ സന്തോഷ് കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിന്റെ പേരില്‍. പ്രവിയ സന്തോഷിന്റെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് മറ്റൊരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയപ്പോള്‍ മുതല്‍ സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. പ്രവിയെ അപായപ്പെടുത്തിന്നതിനായി പലതവണ ഇരുചക്ര വാഹനത്തില്‍ പിന്തുടര്‍ന്നതായും കുടുംബം ആരോപിക്കുന്നുണ്ട്.
Also Read ;ട്രെയിനില്‍ യുവാവിന് പാമ്പ് കടിയേറ്റതായി സംശയം, പരിശോധനക്കായി ബോഗി സീല്‍ ചെയ്തു
ഈ മാസം 29നാണ് പ്രവിയയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. കഴിഞ്ഞ ആറ് മാസമായി പ്രവിയ സന്തോഷിന്റെ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. പ്രവിയക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് വേറൊരു സ്ഥാപനത്തില്‍ ജോലിക്ക് പോകുന്നത്.ഈ വിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യമാണ് കൊലപാകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. സമയം ഏറെ വൈകീട്ടും യുവതി വരാത്തതിനെ തുടര്‍ന്ന് വരനായ യുവാവ് അന്വേഷിച്ച് വന്നപ്പോഴാണ് കൊലപാതകത്തെ കുറിച്ച് അറിയുന്നത്. സന്തോഷ് പ്രവിയയെ കൊലപ്പെടുത്തിയതിന് ശേഷം ഓടി പോകുന്നത് വരനായ യുവാവ് കണ്ടിരുന്നു. കൊലപാതകത്തിന് ശേഷം സന്തോഷ് തന്നെ എല്ലാവരെയും വിളിച്ച് വിവരം പറയുകയും ചെയ്തു.ശേഷം ബന്ധുവിന്റെ വീട്ടില്‍ ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സന്തോഷും പ്രവിയയും തമ്മില്‍ സൗഹൃതത്തിന് അപ്പുറം സാമ്പത്തിക ഇടപാടുകള്‍ നടത്തിയന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും ഫോണ്‍ രേഖകളും പരിശോധിച്ചു.പ്രവിയയും സന്തോഷും നേരത്തെ വിവാഹം കഴിഞ്ഞവരാണ്.സന്തോഷ് ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു അതില്‍ രണ്ടു മക്കളുമുണ്ട്. പ്രവിയക്ക് ആദ്യ വിവാഹത്തില്‍ 12 വയസുള്ള ഒരു കുട്ടിയുണ്ട്.