#kerala #Top Four

ഭരണത്തിന്റെ പോരായ്മകള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു; മുഖ്യമന്ത്രിക്കെതിരെ സി പി ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെനതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ. ഭരണത്തിന്റെ പോരായ്മകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് സി പി ഐ ആരോപിക്കുന്നു. മുന്‍ഗണനാ ക്രമങ്ങള്‍ പാളുന്നു; കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ല. തിരുത്തല്‍ കൂടിയേ തീരൂ. അത് എത്രയും വേഗം ഉണ്ടാകണമെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുണ്ടായി. എല്ലാം മുഖ്യമന്ത്രി തീരുമാനിക്കുന്നു. മുന്നണിയെ വിശ്വാസത്തിലെടുക്കുന്നില്ല. ഒറ്റയാള്‍ പട്ടാളമായി മുഖ്യമന്ത്രി മാറുന്നോ എന്ന ചോദ്യവും യോഗത്തില്‍ ഉയര്‍ന്നു. പ്രശ്‌നങ്ങള്‍ സിപിഎമ്മുമായി നേരിട്ട് ചര്‍ച്ച ചെയ്യാനും പരസ്യ വിവാദങ്ങളില്‍നിന്നു വിട്ടു നില്‍ക്കാനുമാണ് സിപിഐ സെക്രട്ടേറിയറ്റ്, നിര്‍വാഹകസമിതി യോഗങ്ങളില്‍ ഉണ്ടായ ധാരണ.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

എതിര്‍പ്രചാരണങ്ങളെ മറികടക്കാന്‍ പോന്ന സംഘടനാ ശേഷി നേരത്തേ സിപിഎമ്മിനും സിപിഐക്കും ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അക്കാര്യത്തില്‍ കുറവു വന്നു. ഇക്കാര്യം ഗൗരവത്തോടെ പരിശോധിക്കണമെന്നാണ് തീരുമാനം. സിപിഎമ്മിന്റെ ശ്രദ്ധയില്‍ ഇതു പെടുത്താനും തീരുമാനിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ യോഗങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിനു വിധേയമായി. ശബരിമലയില്‍ നടന്ന സംഭവവികാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. ശൂരിമല വിഷയം ദോഷകരമായി ബാധിച്ചുവെന്നും ആരോപണ വിധേയരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തതും വിമര്‍ശന വിധേയമായി.

Leave a comment

Your email address will not be published. Required fields are marked *