#Politics

തീയതി കുറിച്ചോളൂ, സംവാദത്തിന് ഞാന്‍ റെഡി; രാജീവ് ചന്ദ്രശേഖറെ വെല്ലുവിളിച്ച് വി ശിവന്‍കുട്ടി

തിരുവനന്തപുരം: നേമത്തെ വികസന സംവാദത്തിന് ഇനി ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ സ്ഥലവും സമയവും നിശ്ചയിക്കട്ടെയെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘ഏതു ദിവസമായാലും ഞാന്‍ സംവാദത്തിന് തയാറാണെന്നും ഇനി തീയതിയും സ്ഥലവും അദ്ദേഹം നിശ്ചയിക്കട്ടെ’ ശിവന്‍കുട്ടി പറഞ്ഞു. നേമത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഉച്ചയ്ക്ക് ശേഷം മാത്രം സംവാദത്തിന് വിളിക്കരുതെന്നും തനിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതുണ്ടെന്നും ബാക്കി ഏത് സമയത്താണെങ്കിലും താന്‍ വരുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ സംവാദത്തില്‍ നിന്ന് പിന്നോട്ടു പോകുകയാണ്. നേരത്തെ സംവാദത്തിന് തയ്യാറാണെന്ന് അറിയിച്ചിരുന്ന രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ മുഖ്യമന്ത്രിയുമായി മാത്രമേ സംവാദിക്കൂ എന്ന് പറയുന്നത് മര്യാദകേടാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംവാദം നടന്നാല്‍ രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാര്‍ക്കേ ലഭിക്കൂ എന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വിദ്യാഭ്യാസ മന്ത്രി പരിഹസിച്ചു.

രാജീവ് ചന്ദ്രശേഖര്‍ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് പരാജയഭീതി കൊണ്ടാണ്. നേമത്തെ വികസന കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് താന്‍ എപ്പോഴും തയ്യാറാണെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിയായിരിക്കെ രാജീവ് കേരളത്തിനും തിരുവനന്തപുരത്തിനും നേമത്തിനും വേണ്ടി എന്തു ചെയ്തുവെന്നു പറയണമെന്നു ശിവന്‍കുട്ടി ആവശ്യപ്പെട്ടു. നേമം റെയില്‍വേ ടെര്‍മിനല്‍ എന്തായെന്നു വിശദീകരിക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *