ആറ് മണിക്കൂറായി ചെളിയില്‍ കുടുങ്ങി കിടന്നിരുന്ന ആളെ രക്ഷപ്പെടുത്തി

കല്‍പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മലവെള്ളപ്പാച്ചിലിനിടയില്‍പ്പെട്ട് മണിക്കൂറുകളായി ചെളിയില്‍ കുടുങ്ങി കിടന്നിരുന്ന ആളെ രക്ഷാസംഘം രക്ഷിച്ചു. കഴിഞ്ഞ ആറു മണിക്കൂറുകളായി ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണ് ഇദ്ദേഹം ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് സമീപത്തായുള്ള പാറയില്‍ രണ്ട് കുട്ടികള്‍ കൂടെ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘവും രക്ഷാപ്രവര്‍ത്തകരും പുറപ്പെട്ടിട്ടുണ്ട്. Also Read ; കോഴിക്കോട് ഉരുള്‍പ്പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു ; ഒരാളെ കാണാതായി മുണ്ടക്കൈ ഗ്രാമം […]

വെല്‍ഫെയര്‍ സെസിന് ധനവകുപ്പിന്റെ അംഗീകാരമില്ല

തൃശ്ശൂര്‍: ഭക്ഷ്യമന്ത്രി മുന്‍കൈയെടുത്ത് രൂപം കൊടുത്ത വെല്‍ഫെയര്‍ സെസിന് ധനവകുപ്പ് അംഗീകാരം നല്‍കാത്തതിനെത്തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ കുടിശ്ശികക്കുരുക്കില്‍. റേഷന്‍ വ്യാപാരികളുടെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാനും ക്ഷേമനിധിയിലേക്ക് തുക സമാഹരിക്കാനുമായിരുന്നു സെസ്. മുന്‍ഗണനേതരവിഭാഗം ഗുണഭോക്താക്കളില്‍ നിന്ന് നിശ്ചിത കാലത്തേക്ക് പ്രതിമാസം ഒരു രൂപ വെല്‍ഫയര്‍ ഫണ്ട് സെസ് പിരിക്കാനായിരുന്നു തീരുമാനം. ധനവകുപ്പ് തീരുമാനം എടുക്കാത്തതോടെ അഞ്ച് മാസമായി പെന്‍ഷന്‍ കുടിശ്ശികയാണ്. Also Read ; കോടതിവിധി ഉണ്ടായിട്ടും ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍ 51,87,883 […]

കോടതിവിധി ഉണ്ടായിട്ടും ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സ്‌കൂളുകളില്‍ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കാന്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ‘എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം’ പാഠ്യപദ്ധതി സമീപനമായി പ്രഖ്യാപിച്ചിരിക്കേയാണ് ഈ അലംഭാവം. Also Read; രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം ഉത്തര്‍പ്രദേശിലെ ഒരു കേസ് പരിഗണിച്ച് 2021 ഒക്ടോബറിലായിരുന്നു സുപ്രീംകോടതി ഇതു സംബന്ധിച്ചവിധി പുറപ്പെടുവിച്ചത്. എല്ലാ സംസ്ഥാനങ്ങളും വിദ്യാലയങ്ങളില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരെ നിയമിക്കണമെന്നായിരുന്നു ഉത്തരവ്. നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. എന്നാല്‍, കേരളം ഇതില്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. […]

തോടുകള്‍ വൃത്തിയാക്കാന്‍ ഇനി റോബോ വരും

കൊച്ചി: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒരു ജീവന്‍ നഷ്ടമായിട്ട് ഒരു മാസമായിട്ടില്ല. തോട്ടിലെ മാലിന്യക്കൂമ്പാരമാണ് ജോയിയെന്ന ശുചീകരണ തൊഴിലാളിയുടെ ജീവന്‍ കവര്‍ന്നത്. Also Read ; കൈലാസനാഥിന് പുതുദൗത്യം പുതുച്ചേരിയില്‍ ഇതുപോലെയുള്ള തോടുകളുടെയും കനാലുകളുടെയും ശുചീകരണത്തിന് ഉപയോഗിക്കാവുന്ന ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ജെന്‍ റോബോട്ടിക്‌സ് എന്ന റോബോട്ടിക് സ്റ്റാര്‍ട്ടപ്പ്. അപകടകരമായ കനാലുകളും തോടുകളുമെല്ലാം വില്‍ ബോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ ഉപയോഗിച്ച് വൃത്തിയാക്കാനാകും. സംസ്ഥാന വാട്ടര്‍ അതോറിറ്റിക്കുവേണ്ടി തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിലിത് ഉപയോഗിക്കുന്നുണ്ടെന്ന് ജെന്‍ റോബോട്ടിക്‌സ് സി.ഇ.ഒ. എം.കെ. […]

കോളെടുക്കല്ലേ, പണി കിട്ടും…

ഓണ്‍ലൈനിലൂടെ നിയമവിരുദ്ധപ്രവൃത്തികള്‍ നടത്തുന്ന സൈബര്‍മേഖലയായ ഡാര്‍ക്ക് വെബിലൂടെയും തട്ടിപ്പ് നടക്കുന്നുണ്ട്. സാധാരണ സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിച്ച് ഡാര്‍ക്ക് വെബില്‍ എത്താനാകില്ല. സൈറ്റുകളിലും ഡേറ്റാബേസുകളിലും നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തി വില്‍പ്പനയ്ക്ക് വയ്ക്കുന്നതാണ് രീതി. നൈജീരിയപോലുള്ള ആഫ്രിക്കന്‍രാജ്യങ്ങളിലെ സംഘങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ കണ്ടെത്താന്‍ സൈബര്‍ പോലീസിന് പരിമിതികളുണ്ട്. Also Read ; അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരന്‍ ; ഇന്ന് ആശുപത്രി വിടും ഓണ്‍ലൈന്‍ ഹണി ട്രാപ്പ് സംഘങ്ങള്‍ക്കെതിരേയും മുന്നറിയിപ്പുമായി പോലീസ് രംഗത്തുണ്ട്. ഉത്തരേന്ത്യക്കാരാണ് തട്ടിപ്പിന് പിന്നില്‍. സാമൂഹികമാധ്യമ […]

അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരന്‍ ; ഇന്ന് ആശുപത്രി വിടും

കൊച്ചി : അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലായിരുന്ന 12-കാരന്‍ തിങ്കളാഴ്ച ആശുപത്രി വിടും. തൃശ്ശൂര്‍ വെങ്കിടങ് പാടൂര്‍ സ്വദേശിയായ ഏഴാംക്ലാസ് വിദ്യാര്‍ഥി ഒരു മാസത്തിലധികമായി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. Also Read ; വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റ ജൂണ്‍ ഒന്നിന് പനിയെത്തുടര്‍ന്ന് കുട്ടി പാടൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയിരുന്നു. പിന്നാലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്കും മാറ്റി. സ്രവപരിശോധനയില്‍ അണുബാധ സ്ഥിരീകരിച്ചു. ആരോഗ്യ നില മോശമായതോടെ വെന്റിലേറ്ററിലേക്കും […]

വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റ

കൊച്ചി: തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിനില്‍ നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടതായി പരാതി. ചെങ്ങന്നൂരില്‍നിന്ന് കയറിയ ഒരു യാത്രക്കാരനാണ് പരാതിപ്പെട്ടത്. ഭക്ഷണം കൊണ്ടുവന്ന ട്രേയിലാണ് പാറ്റ വന്നതെന്ന് റെയില്‍വേ അറിയിച്ചു. പാറ്റയെ കണ്ട കോച്ച് കഴിഞ്ഞ മാസം ചട്ടങ്ങള്‍ പ്രകാരം തന്നെ വൃത്തിയാക്കിയതാണ്. കൂടുതല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാനായി അംഗീകൃത മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്ന് റെയില്‍വേ അറിയിച്ചു. ട്രെയിനുകളില്‍ ഇത് സംബന്ധിച്ച പരിശോധന തുടരുമെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടിയെടുക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. Also Read […]

മാലിന്യം കത്തിക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിക്കത്തി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. പയ്യോളി ഐപിസി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ (48) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. Also Read ; പാരിസ് ഒളിംപിക്സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ മാലിന്യങ്ങള്‍ കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഒഴിക്കുന്നതിനിടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: കുഞ്ഞമ്മദ്, മക്കള്‍: മുഹമ്മദ് ഷഹാന്‍, […]

2025ല്‍ സമ്പൂര്‍ണ ശുചിത്വ കേരളം: കാമ്പയിനുമായി സര്‍ക്കാര്‍

തിരുവനന്തപുരം: മാലിന്യമുക്ത കേരളത്തിനായി വന്‍ കാമ്പയിനുമായി സര്‍ക്കാര്‍. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് ഒക്ടോബര്‍ രണ്ടുമുതല്‍ മാര്‍ച്ച് 30 വരെ സംസ്ഥാന വ്യാപക പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കാനും നിരോധിത പ്ലാസ്റ്റിക് വരുന്നത് തടയാന്‍ അതിര്‍ത്തികളില്‍ ഹരിത ചെക് പോസ്റ്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. പഞ്ചായത്തുകളില്‍ ശുചിത്വപദയാത്രകള്‍ നടത്തും. 2025 മാര്‍ച്ച് 30ന് സമ്പൂര്‍ണ ശുചിത്വ കേരളം പ്രഖ്യാപിക്കലാണ് ലക്ഷ്യം. കാമ്പയിന്റെ പുരോഗതി […]

ബാലവിവാഹ നിരോധന നിയമം എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മുകളില്‍: ഹൈക്കോടതി

കൊച്ചി: രാജ്യത്തെ ബാലവിവാഹ നിരോധന നിയമം (2006) എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മുകളിലാണെന്ന് ഹൈക്കോടതി. നിയമത്തിലെ വ്യവസ്ഥകള്‍ ജാതിമത ഭേദമന്യേ രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമാണെന്നും ജസ്റ്റിസ് പി.വി. കുഞ്ഞി കൃഷ്ണന്‍ ഉത്തരവിട്ടു. പൗരത്വമാണ് പ്രഥമമെന്നും മതം അതിന് പിന്നിലാണെന്നും കോടതി വ്യക്തമാക്കി. Also Read; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ബാലവിവാഹത്തിന്റെ പേരില്‍ വടക്കഞ്ചേരി പോലീസ് എടുത്ത കേസില്‍ ആലത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിചാരണ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളായ അഞ്ച് […]