#Top Four

കൊല്ലപ്പെട്ടിട്ട് ഏഴ് ആഴ്ചകള്‍ പിന്നിട്ടു; ആയത്തുള്ള ഖമനയിയുടെ മൃതദേഹം ഇനിയും സംസ്‌കരിക്കാതെ ഇറാന്‍ ഭരണകൂടം

ടെഹ്റാന്‍: കൊല്ലപ്പെട്ടിട്ട് ഏഴ് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ മൃതദേഹം ഇറാന്‍ ഭരണകൂടം ഇനിയും സംസ്‌കരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍-യുഎസ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും ബഹുജന ഒത്തുചേരലുകളില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്തുമാണ് സംസ്‌കാര ചടങ്ങ് ഭരണകൂടം നീട്ടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

നിലവിലെ സാഹചര്യത്തില്‍ സംസ്‌കാര ചടങ്ങുകളുമായി മുന്നോട്ട് പോകാന്‍ ഭരണകൂടം വിമുഖത കാണിക്കുന്നതായി ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസിയിലെ ബെഹ്നം തല്ലേബ്ലു പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പാരമ്പര്യമനുസരിച്ച് ഭൗതികാവശിഷ്ടങ്ങള്‍ സംസ്‌കരിച്ചിട്ടില്ല എന്നത് അസാധാരണമാണ്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വടക്കുകിഴക്കന്‍ ഇറാനിലെ ഖമനയിയുടെ ജന്മനാടായ മഷ്ഹദ് ശ്മശാന സ്ഥലമായി ഇറാനിയന്‍ അധികൃതര്‍ പരിഗണിക്കുന്നതായി വിവരമുണ്ട്. ഇവിടെ ഇമാം റെസ ആരാധനാലയത്തിന് സമീപം ഖമനയിയെ അടക്കം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ ഭരണകൂടം ആലോചിച്ചിരുന്നു. എന്നാല്‍ യുഎസ്, ഇസ്രയേല്‍ ആക്രമങ്ങള്‍ ശക്തമായതോടെ സംസ്‌കാര ചടങ്ങിനുള്ള പ്രാരംഭ പദ്ധതികള്‍ ഇറാന്‍ ഉപേക്ഷിച്ചിരുന്നു. ഇറാന്‍ സ്റ്റേറ്റ് മീഡിയയായിരുന്നു ഇത് സംബന്ധിച്ച വാര്‍ത്ത അന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *