രാമേശ്വരത്ത് ഒളിക്യാമറ കണ്ടെത്തിയ സംഭവം ; പ്രതികളുടെ ഫോണില്‍ നിന്ന് 200 ലേറെ വീഡിയോകള്‍ കണ്ടെത്തി, പരിശോധന ശക്തമാക്കി പോലീസ്

ധനുഷ്‌കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം സ്ത്രീകള്‍ക്ക് വസ്ത്രം മാറാനായി ക്രമീകരിച്ച മുറികളില്‍ നിന്നും ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിന്ന് ഇരുന്നൂറില്‍ അധികം വീഡിയോകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഒളിക്യാമറ കണ്ടെത്തിയതിന് പിന്നാലെ രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പോലീസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Also Read ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്താല്‍ പിഴ അഞ്ച് ലക്ഷം
രാമേശ്വരം അഗ്‌നി തീര്‍ത്ഥത്തിലെ പുണ്യസ്‌നാനത്തിന് ശേഷം സ്ത്രീകള്‍ക് വസ്ത്രം മാറാനായി ചായക്കടയോട് ചേര്‍ന്ന് ക്രമീകരിച്ച മുറികളില്‍ ഒന്നിലാണ് കഴിഞ്ഞ ദിവസം രഹസ്യ ക്യാമറ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം രാമേശ്വരത്ത് എത്തിയ പെണ്‍കുട്ടിയാണ് വസ്ത്രം മാറുന്ന മുറിക്കുള്ളില്‍ ഒളിക്യാമറ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടി വിവരം കുടുംബത്തെയും പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ ചായക്കട ഉടമയായ രാജേഷ് കണ്ണന്‍, കടയിലെ ജീവനക്കാരനായ മീര മുഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ഫോണുകള്‍ പരിശോധിച്ചപ്പോളാണ് ഒളിക്യാമറയില്‍ ചിത്രീകരിച്ച 200 ലേറെ വീഡിയോകള്‍ കണ്ടെത്തിയത്. ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയോ പണം വാങ്ങി മാറ്റാര്‍ക്കെങ്കിലും വില്‍ക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതികളുടെ സ്ഥാപനങ്ങളുടെ ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദാക്കി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..