താനൂരിലെ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; സഹായിച്ച യുവാവിനെ കസ്റ്റഡിയിലെടുത്തു

മലപ്പുറം: താനൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവത്തില്‍ യുവാവ് കസ്റ്റഡിയില്‍. എടവണ്ണ സ്വദേശി റഹിം അസ്‌ലമാണ് പോലീസിന്റെ പിടിയിലായത്. പെണ്‍കുട്ടികളെ നാടുവിടാന്‍ സഹായിച്ചത് മുംബയിലുണ്ടായിരുന്ന ഇയാളാണ്. മുംബയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ ഇയാളെ തിരൂരില്‍ നിന്ന് താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
Also Read; രാജ്യ ചരിത്രത്തിലാദ്യം; വനിതാ ദിനത്തില്‍ പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് വനിതകള്‍
അതേസമയം, പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുമായി അന്വേഷണസംഘം ഇന്ന് കേരളത്തിലെത്തും. ഇന്നലെ വൈകിട്ടോടെ ഗരീബ് രാഥ് എക്‌സ്പ്രസിലാണ് കുട്ടികളുമായി പോലീസ് യാത്ര തിരിച്ചത്. ഇന്ന് ഉച്ചയോടെ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തും.
കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. ബ്യൂട്ടിപാര്‍ലറില്‍ എത്തുമ്പോള്‍ ഇവരുടെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പാര്‍ലര്‍ ഉടമ പറഞ്ഞു. മക്കളെ കണ്ടെത്തിയതില്‍ ഏറെ ആശ്വാസം ഉണ്ടെന്നും മക്കളുമായി ഫോണില്‍ സംസാരിച്ചതായും പെണ്‍കുട്ടികളുടെ കുടുംബം പ്രതികരിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..