ശസ്ത്രക്രിയക്കിടെ മുതുകിലെ മുറിവില്‍ കയ്യുറ കൂട്ടിത്തുന്നി; തിരുവനന്തപുരം ജനറല്‍ ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മുതുകിലെ ശസ്ത്രക്രിയക്കെത്തിയ രോഗിയുടെ ശരീരത്തില്‍ മുറിവിന്റെ കൂടെ കയ്യുറ തുന്നിച്ചേര്‍ത്തതായി പരാതി. നെടുമങ്ങാട് സ്വദേശിയായ ഷിനുവിനാണ് ശസ്ത്രക്രിയക്കിടെ ഇത്തരമൊരു ദുരനുഭവം ഉണ്ടായത്.
Also Read ; അര്‍ജുന്റെ ഭാര്യക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി നല്‍കും: മുഹമ്മദ് റിയാസ്
മുതുകിലെ പഴുപ്പ് നിറഞ്ഞ കുരു വന്നതിനെ തുടര്‍ന്നാണ് ഷിനു ആശുപത്രിയില്‍ ചികിത്സതേടിയത്. ആദ്യം അഞ്ച് ദിവസത്തേക്ക് മരുന്ന് നല്‍കി. പിന്നീടാണ് ശനിയാഴ്ച ശസ്ത്രക്രിയക്ക് തയ്യാറായി വരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്.ചുടര്‍ന്ന് ശനിയാഴ്ച 12 മണിയോടെ ശസ്ത്രക്രി. പൂര്‍ത്തിയായി ഷിനു ആശുപത്രി വിട്ടു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും വേദനയും നീരും മാറാതായതോടെ ഭാര്യ മുറിവിലെ കെട്ടഴിച്ചു നോക്കി. അപ്പോഴാണ് മുറിവില്‍ കൈയ്യുറ തുന്നിച്ചേര്‍ന്ന് കിടക്കുന്നത് കണ്ടത്.എന്നാല്‍ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ന്‍ സിസ്റ്റം ആണെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിര്‍ദേശിച്ചിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.സംഭവം വിവാദമായതോടെ ഇവരോട് ആശുപത്രിയിലേക്ക് വരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..