January 23, 2026
#news #Top Four

നന്തന്‍കോട് കൂട്ടക്കൊല: പ്രതി കേദലിന് മാനസികവൈകല്യമുണ്ടെന്ന് പ്രത്രിഭാഗം; രോഗമുള്ളയാള്‍ എങ്ങനെ 3 പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ ജിന്‍സന്‍ രാജയുടെ ശിക്ഷയിന്‍ മേല്‍ കോടതിയില്‍ വാദ പ്രതിവാദം. കേദലിന്റെ പ്രായം പരിഗണിക്കണമെന്നും മാനസികവൈകല്യമുണ്ടെന്നും പ്രത്രിഭാഗം വാദിച്ചു. മാനസിക രോഗമുള്ള ഒരാള്‍ എങ്ങനെ മൂന്ന് പേരെ കത്തിച്ചു കൊല്ലുമെന്ന് പ്രോസിക്യൂഷന്‍ തിരിച്ചടിച്ചു. ആരോടും സഹകരിച്ചില്ല എന്നത് മാനസിക രോഗം അല്ലെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ജന്മം നല്‍കിയ അമ്മയെയും കാഴ്ച്ച ഇല്ലാത്ത സഹോദരിയെയും എങ്ങനെ കൊല്ലാന്‍ സാധിച്ചു. കേദല്‍ പുറത്ത് ഇറങ്ങിയാല്‍ ഇയാള്‍ വീണ്ടും ഇത്തരം പ്രവര്‍ത്തി ചെയ്യില്ലെന്ന് ആര്‍ക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും പ്രോസികൂഷന്‍ ചോദിച്ചു.

Also Read; മാമി തിരോധാന കേസ്: മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ ജിയെ സ്ഥലം മാറ്റി

നാലുപേരെ കൂട്ടകൊല ചെയ്ത കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്നാണ് പ്രോസിക്യൂഷന്‍ നേരത്തെ വാദിച്ചിരുന്നു. കുടുംബത്തോട് തോന്നിയ വിരോധത്താല്‍ അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തി. ഇതുകൂടാതെ ഈ കുടുംബത്തിന്റെ ആശ്രയത്തില്‍ കഴിഞ്ഞ വൃദ്ധയും അന്ധയുമായ സ്ത്രീയെയും കൊലപ്പെടുത്തി. അമ്മാവനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. നാലു പേരെ കൊലചെയ്തതിന് കൊലകുറ്റം വെവ്വേറെ തെളിഞ്ഞിട്ടുണ്ട്. തെളിവ് നശിപ്പിച്ചതും, വീട് തീ വച്ചതും തെളിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ആറാണ് ശിക്ഷ വിധിക്കുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *