മോദി സര്‍ക്കാരിനെതിരെ പ്രതീക്ഷ നല്‍കുന്നതാണ് ഇന്ത്യ മുന്നണിയുടെ പ്രകടനം; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.എഐസിസി പ്രസിഡന്റ്, ഇന്‍ഡ്യ ബ്ലോക്കിന്റെ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ ഉള്ളതുകൊണ്ടാണ് ഇത്തവണ മത്സരിക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിച്ചില്ലെങ്കിലും അവര്‍ക്കെതിരെയുള്ള തന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും ഖര്‍ഗെ വ്യക്തമാക്കി.അതേസമയം ബിജെപിയുടെ പ്രതികാര രാഷ്ടീയത്തിന്റെ ഉദാഹരണമാണ് ഹേമന്ത് സോറനെതിരെ കുറ്റം ചുമത്താതിരുന്നിട്ടും അറസ്റ്റിലേക്ക് നയിച്ചത്. ബിജെപിയുടെ ഈ പ്രതികാര രാഷ്ടീയം ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും അത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖര്‍ഗെ ഇക്കാര്യം വ്യക്തമാക്കിയത്.
Also Read ; സര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി
‘ഇന്‍ഡ്യ സഖ്യത്തിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. മോദിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് തടയാന്‍ ഞങ്ങള്‍ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് ഞങ്ങള്‍ തടയും. ചില സംസ്ഥാനങ്ങളില്‍ പ്രാദേശിക പ്രശ്നങ്ങളുടെ പേരില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ ഒരു പൊതു ലക്ഷ്യമുണ്ട്, ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണത്. വോട്ടെടുപ്പിന് ശേഷം ഇപ്പോള്‍ മാറിനില്‍ക്കുന്നവരും സഖ്യത്തില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പല പാര്‍ട്ടികളും ചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ യുപിഎ കനേക്കാള്‍ ശക്തരായിരിക്കും” ഖര്‍ഗെ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..