തന്റെ കാല്‍ച്ചുവട്ടില്‍ നിന്ന് ഒന്നും ഒലിച്ചു പോയിട്ടില്ല. എടുത്ത നടപടി തിരുത്താന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല : എസ് രാജേന്ദ്രന്‍
മൂന്നാര്‍:ബിജെപി പ്രവേശനം പൂര്‍ണമായി തള്ളാതെ സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍.വ്യക്തികള്‍ തമ്മിലുള്ള മത്സരത്തില്‍ തോല്‍ക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയോട് എത്ര തവണ വേണമെങ്കിലും ക്ഷമ ചോദിക്കാം, തോറ്റു കൊടുക്കാം. കുറച്ചുനാള്‍ കാത്തിരിക്കും, കാത്തിരിപ്പിന് ശേഷം തീരുമാനമെടുക്കും. പക്ഷേ അത് ബിജെപിയോ മറ്റേതെങ്കിലും പാര്‍ട്ടിയോ എന്നത് സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കും. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും തെരഞ്ഞെടുപ്പില്‍ നിന്ന് മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേണ്ട പ്രാധാന്യം നല്‍കിയില്ല.താന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന്റെ ഗുണം പാര്‍ട്ടിക്ക് കിട്ടിയിട്ടുണ്ട്. തന്റെ കാല്‍ച്ചുവട്ടില്‍ നിന്ന് ഒന്നും ഒലിച്ചു പോയിട്ടില്ല. എടുത്ത നടപടി തിരുത്താന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല. താന്‍ അപമാനിക്കപ്പെട്ടത് അതുപോലെതന്നെ നില്‍ക്കുന്നു. തിരുത്താന്‍ പാര്‍ട്ടി തയ്യാറാകാത്തപ്പോള്‍ അത് പാര്‍ട്ടിയായി കാണാന്‍ കഴിയില്ല. വിട്ടുവീഴ്ചയ്ക്ക് തയ്യാറായതുകൊണ്ടാണ് പാര്‍ട്ടിയെ കുറ്റം പറയാതെ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നതെന്നും അത് പാര്‍ട്ടിതിരിച്ചറിയുന്നില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..