ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസ്: അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്മെന്റ്

കോഴിക്കോട് : ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അധ്യാപകനെ സ്‌കൂളില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. ബിജോ മാത്യുവിനെയാണ് 15 ദിവസത്തേക്ക് സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതെന്ന് കോര്‍പ്പറേറ്റ് മാനേജര്‍ അറിയിച്ചു. അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയ വിദ്യാര്‍ഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടര്‍ പൊലീസിനെയും ചൈല്‍ഡ് ഹെല്‍പ് ലൈനെയും വിവരമറിയിക്കുകയായിരുന്നു.
ഈ മാസം 17നാണ് പോക്സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തത്. അധ്യാപകന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ നേതൃത്വത്തില്‍ വിവിധ വിദ്യാര്‍ഥി യുവജന സംഘടന പ്രതിനിധികള്‍ സ്‌കൂള്‍ മാനേജ്മെന്റുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത്. കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ അധ്യാപകന്‍ ഒളിവില്‍പ്പോയി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം