#Top Four

തൃപ്പൂണിത്തുറ സ്‌ഫോടനം; പൂര്‍ണ ഉത്തരവാദിത്തം ക്ഷേത്രകമ്മറ്റിക്കെന്ന് നഗരസഭ കൗന്‍സിലര്‍മാര്‍

കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കാണെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗന്‍സിലര്‍മാര്‍. വീട് തകര്‍ന്നവര്‍ക്കും മറ്റുമുള്ള നഷ്ടപരിഹാരം ക്ഷേത്രകമ്മറ്റി നല്‍കണം. സ്‌ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലും 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായ അവസ്ഥയിലുമാണ്. ഇതെല്ലാം പഴയപടിയാകാന്‍ കോടികള്‍ ചെലവ് വരുമെന്നും സ്‌ഫോടനത്തിന്റെ ഉത്തരവാദികള്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്.

ഒന്നരകിലോമീറ്ററോളം വ്യാപ്തിയില്‍ നടന്ന ഉഗ്രസ്‌ഫോടനത്തില്‍ രണ്ട്‌പേര്‍ മരണപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Also Read; ഭീതിയൊഴിയാതെ മാനന്തവാടി; ആനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും

ഇതിനെല്ലാമിടയില്‍, കോടികണക്കിന് രൂപയുടെ നഷ്ടപരിഹാരം ആര് നല്‍കും എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. ബന്ധപ്പെട്ടവര്‍ നഷ്ട
പരിഹാരം നല്‍കണമെന്ന് വീട് നഷ്ടമായവര്‍ ആവശ്യപ്പെടുന്നു. അമ്പലകമ്മറ്റിക്കാണ് പൂര്‍ണ ഉത്തരവാദിത്തമെന്ന് നഗരസഭാ കൗണ്‍സിലര്‍മാരടക്കം തറപ്പിച്ച് പറയുന്നു. വെടിക്കെട് നടക്കുന്ന മേഖലയില്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ചട്ടമുണ്ട്. പുതിയകാവില്‍ കരിമരുന്ന് പ്രയോഗം നടക്കുന്ന മൈതാനത്തിന് ചുറ്റും ഇന്‍ഷുറന്‍സ് ഉണ്ടെന്നാണ് വിവരം. എന്നാല്‍ കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായ പ്രദേശം ഇന്‍ഷുറന്‍സ് പരിധിക്ക് പുറത്താണെന്നുമാണ് റിപ്പോര്‍ട്ട്.

 

Leave a comment

Your email address will not be published. Required fields are marked *