പ്രാദേശിക സി.പി.എം. നേതാക്കളില്‍നിന്ന് വധഭീഷണിയെന്ന പരാതിയുമായി കാസര്‍കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍.ബാലകൃഷ്ണന്‍
നീലേശ്വരം : കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പത്രിക നല്‍കിയ സ്വതന്ത്രസ്ഥാനാര്‍ഥി നീലേശ്വരം തിരിക്കുന്നിലെ എന്‍.ബാലകൃഷ്ണന് പ്രാദേശിക സി.പി.എം. നേതാക്കളില്‍ നിന്ന്് വധഭീഷണിയെന്ന് പരാതി. 2019 വരെ പാര്‍ട്ടി അംഗത്വമുണ്ടായിരുന്നു എന്‍.ബാലകൃഷ്ണന്. പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്രിക പിന്‍വലിക്കാന്‍ പ്രാദേശിക സി.പി.എം. നേതാക്കളില്‍ നിന്നും സമ്മര്‍ദമുണ്ടായി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്റെ അപരനല്ല. വ്യക്തിയെന്ന നിലയില്‍ ജനാധിപത്യ അവകാശമാണ് വിനിയോഗിക്കുന്നത്. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്‍.ബാലകൃഷ്ണന്‍ പറഞ്ഞു.
എന്നാല്‍ ബാലകൃഷ്ണനെ കണ്ടിട്ടുപോലുമില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സി.പി.എം. പ്രാദേശിക നേതൃത്വം അറിയിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം